മുബൈ: മുംബൈയില്‍ മലബാര്‍ ഹില്ലിനടുത്ത് തിക്കിലും തിരക്കിലും പെട്ട് 18 പേര് മരിച്ചു. 60ഓളം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സയ്ഫി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവ് സെദ്ന മുഹമ്മദ് ബുര്‍ഹാനുദ്ദീന്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു ദുരന്തം.
ആയിരക്കണക്കിന് പേര് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ 1.30ഓടെയാണ് തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ അപകടമുണ്ടായത്. സ്ഥലത്തു പൊലീസിനെ നിയോഗിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇടുങ്ങിയ വഴികളിലേക്കു പതിനായിരക്കണക്കിന് ആളുകള്‍ ഒന്നിച്ചെത്തിയതാണ് അപകടത്തിനു കാരണമായത്. പലരും ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണു മരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആത്മീയനേതാവ് അന്തരിച്ചത്. 102 വയസ്സായിരുന്നു. ശനിയാഴ്ച ദക്ഷിണ മുംബൈയിലെ ബെഹന്ദി ബസാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: