കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഹോട്ടലില്‍ താലിബാന് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ വിദേശ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു. തോക്കുധാരികളായ രണ്ടുപേര്‍ ഹോട്ടലില്‍ കടക്കുകയും തുരുതുര വെടിവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ചാവേര്‍ പൊട്ടിത്തെറിച്ചു.
വിദേശികള്‍ക്കും നയതന്ത്ര പ്രതിനിധികളും മറ്റ് പ്രമുഖരുമെത്തുന്ന ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. രാത്രി ഭക്ഷണസമയമായതിനാല് റെസ്റ്റോറന്‍ഡില്‍ നല്ല തിരക്കുണ്ടായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ആയുധധാരികള്‍ കൊല്ലപ്പെട്ടു. രാത്രി ഭക്ഷണസമയമായതിനാല് റെസ്റ്റോറന്‍ഡില്‍ നല്ല തിരക്കുണ്ടായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ആയുധധാരികള്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ഐഎംഎഫ് മേധാവി വാബെല്‍ അബ്ദുള്ളയാണ് കൊല്ലപ്പെട്ട ഏറ്റവും പ്രമുഖ വ്യക്തി. ബ്രിട്ടീഷ്, ലെബനീസ്, അഫ്ഗാന് പൗരന്മാരും അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎന്നിന്റെ നാല് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന പരാതിയുണ്ട്. സംഭവ സമയം ഇവര്‍ പ്രദേശത്തുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
കാണാതായവരെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി യുഎന്‍ വക്താവ് അറിയിച്ചിട്ടുണ്ട്. ഹോട്ടല്‍ ഉടമയും കൊല്ലപ്പെട്ടവരില്‍പ്പെടും. അക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. വിദേശ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ച് കരുതിക്കൂട്ടിയ ആക്രമണമായിന്നു ഇതെന്നാണ് താലിബാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: