ന്യൂയോര്‍ക്ക്: ദേവയാനി വിഷയത്തില്‍ ഉലഞ്ഞ ഇന്തോ-അമേരിക്കന്‍ ബന്ധത്തിലെ അടുത്ത ഏറ്റവും വലിയ പ്രതിസന്ധി നരേന്ദ്ര മോദിയായിരിക്കുമെന്ന് ടൈം മാഗസിന്റെ നിരീക്ഷണം. നരേന്ദ്ര മോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവുകാണെങ്കില് അമേരിക്കന്‍ വിസയില്ലാത്ത വ്യക്തിയെന്ന നിലയില്‍ അമേരിക്കയ്ക്ക് മോദി വലിയ പ്രശ്നമാകുമെന്നാണ് മൈക്കിള്‍ ക്രൗളിം എഴുതിയ ലേഖനത്തില്‍ പറയുന്നത്.
എന്നാല്‍ മോദിയെക്കുറിച്ച് അമേരിക്കയില്‍ നിലനില്‍ക്കുന്ന രണ്ട് കാഴ്ചപ്പാടുകളില്‍ വിജയിക്കാന്‍ പോകുന്നത് അമേരിക്കയ്ക്ക് ബിസിനസിലേര്‍പ്പെടാന്‍ പറ്റിയ പങ്കാളി മോദി തന്നെയാണെന്ന നിലപാടായിരിക്കുമെന്ന് മാസിക പറയുന്നു. വിദേശ നിക്ഷേപത്തെയും ഉദാരവല്‍ക്കരണത്തെയും അനുകൂലിക്കുന്ന മോദിയെ ഒഴിവാക്കുന്നത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കുതന്നെ എതിരാകുമെന്നാണ് അമേരിക്കയിലെ വന്‍കിട വ്യവസായ പ്രമുഖരുടെ നിലപാട്.
അമേരിക്കയില്‍ ഭൂരിഭാഗം പേരും ബിസിനസിന് പ്രാധാന്യം നല്കുന്നവരാണെന്നും ടൈം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: