125: മേഘാരാവപ്രതിദ്വന്ദ്വി ഘോരഗര്ജനഘോഷകഃ – മേഘഗര്ജനത്തോടു മത്സരിക്കുന്നവിധം ഘോരമായ ഗര്‍ജനശബ്ദം മുഴക്കുന്നവന് (മേഘാരാവം – മേഘത്തിന്റെ ശബ്ദം, ഇടിമുഴക്കം, പ്രതിദ്വന്ദ്വി എതിരാളി; ഘോരഗര്ജനഘോഷകഃ – ഘോരമായ ഗര്‍ജന ശബ്ദം മുഴക്കുന്നവന്) നരസിംഹത്തിന്റെ അലര്‍ച്ചയുടെ ശബ്ദം ഇടിമുഴക്കത്തെക്കാള്‍ ഉച്ചത്തിലുള്ളതും ഭയങ്കരവും ആയിരുന്നു.
‘‘ഉത്സര്പ്പദ്വലിഭംഗഭീഷണഹനും ഹ്രസ്വസ്ഥവീയസ്തര- ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോലബ്ണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രധ്വാന നിര്ധാവിത
സ്പര്ദ്ധാലുപ്രകാരം നമാമി ഭഗവതസ്തന്നാരസിംഹം വപുഃ
(മുകളിലേക്ക് ഇളകുന്ന മുഖച്ചുളിവുകളാല് ഭീഷണമായ ഹനുക്കളോടുകൂടിയതും കുറുകിത്തടിച്ച കഴുത്തുള്ളതും തടിച്ച ബാഹുശതങ്ങളില് നിന്ന് പുറത്തേക്ക് തള്ളിനില്ക്കുന്ന നഖങ്ങളില്‍നിന്ന് പ്രസരിക്കുന്ന ക്രൂരകിരണങ്ങളാല് ഭയങ്കരവും വ്യോമത്തെ അതിലംഘിക്കുന്നതും മേഘഗര്‍ജനം പോലുള്ള അലര്‍ച്ചകളാല്‍ ശത്രുക്കളെ ഓടിക്കുന്നതുമായ നിന്തിരുവടിയുടെ നരസിംഹശരീരത്തെ ഞാന്‍ നമസ്കരിക്കുന്നു. നാരായണീയം: ദശകം 25.4)
127. അസുരാഗ്വസാമാംസലിപ്തഭീഷണരൂപവാന് – അസുരന്റെ ചോരയും കൊഴുപ്പും മാംസവും പുരണ്ട് ഭീഷണമായിത്തീര്‍ന്ന രൂപമുള്ളവന്‍. ഗുരുവായൂരപ്പന് ഹിരണ്യകശിപുവിന്റെ ശരീരം പിളര്‍ന്നു ചോരകുടിച്ചത് മുമ്പ് വിവരിച്ചു. മാംസവും രക്തവും കൊഴുപ്പുമൊക്കെ ഭഗവാന്റെ ശരീരത്തിലാകെ പുരണ്ടു. (അസൃക് – ചോര; വസ – കൊഴുപ്പ്, ലിപ്തം – പുരണ്ടത്). മുമ്പുതന്നെ ദീഷണമായിരുന്ന രൂപം ചോരയും കൊഴുപ്പുമൊക്കെ പുരണ്ടപ്പോള്‍ കൂടുതല്‍ ഭയാനകമായി. അസുരന്റെ കുടല് ഭഗവാന് മാലയായി അണിഞ്ഞുവെന്നും നാരായണീയം പറയുന്നുണ്ട്.” മാംസവസാകരാളവപുഷം ഘോരാന്ത്രമാലാധരം” എന്ന് നാരായണീയം 25.8-ാം ശ്ലോകത്തിലെ പ്രയോഗം നോക്കുക.
ശ്ലോകം : 35
സംത്രസ്തദേവര്ഷിസംഘോ ഭയഭീതജഗത്ത്രയഃ
പ്രഹ്ലാദസ്തുതിസന്തുഷ്ടഃ ശാന്തഃ ശാന്തികരഃ ശിവഃ
128. സംത്രസ്തദേവര്ഷിസംഘഃ – പേടിച്ചുവിറയ്ക്കുന്ന ദേവന്മാരുടെയും ഋഷിമാരുടെയും സംഘത്തോടുകൂടിയവന് (സംത്രസ്ത – നല്ലവണ്ണം (പേടിച്ചുവിറയ്ക്കുന്ന) ഭഗവാന്റെ അതിഭയങ്കരമായ നരസിംഹരൂപവും ഹിരണ്യകശിപുവിന്റെ വധവും തുടര്‍ന്നുള്ള ഭഗവാന്റെ രൗദ്രചേഷ്ടയും കണ്ട് ദേവന്മാരും ഋഷിമാരും പേടിച്ചുവിറച്ച് സഭാമധ്യത്തില്‍ ഇരിപ്പായ ഭഗവാനെ സമീപിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. ശിവനും ബ്രഹ്മാവും ഇന്ദ്രനും മറ്റു ദേവന്മാരും അകലെ നിന്ന് വെവ്വേറെ സ്തോത്രങ്ങള്‍കൊണ്ട് ഭഗവാനെ സ്തുതിച്ചു. നാരായണീയം 25-ാം ദശകത്തിലെ 7, 8 ശ്ലോകങ്ങളും വ്യാഖ്യാനവും വായിക്കുക.
131. ശാന്തഃ – ശാന്തന്. മുന്‍നാമങ്ങളുടെ തുടര്‍ച്ചയായി വ്യാഖ്യാനിക്കാം. പ്രഹ്ലാദന്റെ സ്തുതികൊണ്ട് സന്തുഷ്ടനായ ഭഗവാന് ശാന്തനായി. ഭഗവാന്റെ രൗദ്രഭാവം അഭിനയമായിരുന്നു എന്നാണ് നാരായണീയം പറയുന്നത്. നരസിംഹാവതാരകഥ നാരായണഭട്ടതിരി അവസാനിക്കുന്നത് ‘ഏവം നാടിത രൗദ്രചേഷ്ടിത വിഭോ’ എന്ന സംബോധനയോടെയാണ്. ഉദ്ധസത്വമൂര്ത്തിയായ ഗുരുവായൂരപ്പന് കോപമില്ല. ലോകനന്മയ്ക്കായി നരസിംഹവേഷം കെട്ടി അരങ്ങുതകര്‍ത്തു. ഭഗവാന് എന്നും ശാന്തനാണ് (25-ാം ദശകം 10-ാം ശ്ലോകം നോക്കുക.)
132. ശാന്തികരഃ – ശാന്തി വരുത്തുന്നവന്. ഭഗവാന് ശാന്തനാണെന്നുമാത്രമല്ല, അശാന്തിയെ ഉന്മൂലനം ചെയ്ത് ശാന്തിയെ പുനഃസ്ഥാപിക്കുന്നവനുമാണ്. വിശ്വരക്ഷകനും സത്വഗുണമൂര്ത്തിയുമായ ഗുരുവായൂരപ്പന്റെ കര്‍ത്തവ്യമാണത്.
”ദയായദാഹിധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അദ്യുത്ഥാനമധര്മ്മസ്വതദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മ്മ സംസ്ഥാപനാര്ത്ഥമായ സംഭവാമി യുഗേ യുഗേ”
(അല്ലയോ ഭാരതാ, ധര്മ്മത്തിന് ഗ്ലാനിയും അധര്മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുമ്പോള്‍ ഞാന്‍ എന്നെ (പലരൂപത്തില്‍) സൃഷ്ടിക്കുന്നു. സാധുക്കളെ സംരക്ഷിക്കുന്നതിനും ദുഷ്ടരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതരിക്കുന്നു. ഭഗവത്ഗീത (4-7, 8) എന്നു ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ട്. നരസിംഹരൂപത്തില്‍ രൗദ്രചേഷ്ട അഭിനയിച്ചതും ലോകത്തിന് ശാന്തി ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: