ഹൃദയനാഥന് സര്‍വസ്വവും അടിയറവയ്ക്കുകയെന്ന മനോഭാവത്തോടെ ആദര്‍ശത്തിന്റെ ബലിവേദിമേല്‍ അര്പ്പിക്കപ്പെടന്ന സ്വാര്ഥരഹിതങ്ങളും ഭക്തപ്രോദ്ദീപ്തങ്ങളുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ആപത്കരങ്ങളായ ഈ വെള്ളപ്പൊക്കങ്ങളില്‍ നിന്ന് നമ്മുടെ മനസ്സിനെ രക്ഷിക്കാന്‍ കഴിയുന്ന ഏകമാര്‍ഗം. ഇങ്ങനെ ഒരാദര്ശബലിവേദിയുണ്ടെങ്കില് അവിടെ നമുക്ക് നമ്മുടെ ഭൂതകാലവേദനകളെയും ഭാവികാല ഭയങ്ങളെയും അധുനാതനങ്ങളായ ഉത്കണ്ഠകളെയും അര്‍പ്പണം ചെയ്യാന്‍ കഴിയുന്നതായിരിക്കും. ‘നാരായണ’ന് സര്‍വസ്വാര്‍പ്പണം ചെയ്യുകയെന്ന മനോഭാവത്തോടെ ഈ ലോകത്തില്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ മനസ്സ് ശാന്തവും നിരുദ്വേഗവുമായിത്തീരുന്നു. ഇത് ഒരു കര്‍മയോഗിയുടെ നിത്യശീലമായിത്തീരുമ്പോള് ആ നിസ്വാര്‍ഥ പ്രവര്‍ത്തകന്റെ വ്യക്തിത്വം പുതുരൂപം പൂകത്തക്കവണ്ണം മയപ്പെട്ടുവരുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: