ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അമിതമായി മരുന്നുകള്‍ കഴിച്ചതിനാലെന്ന് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശാണ് ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
സുനന്ദയുടെ കൈയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുയെന്നും ആദര്‍ശ് കുമാര്‍ ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തു വന്നതിനു ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം നല്കുകയുള്ളുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് ദല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . അതിനിടയില്‍ സുനന്ദയും തരൂരും തമ്മില്‍ വഴക്കു നടന്നതായി തരൂരിന്റെ സഹായിയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നു.
മരണത്തിന്റെ തലേന്ന് ദമ്പതികള്‍ തമ്മില്‍ വഴക്കു നടന്നതായി സഹായി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് .വിമാനത്താവളത്തില്‍ വച്ചും ഇവര്‍ കലഹിച്ചിരുന്നതായി സഹായി പറയുന്നു.
കലഹത്തിന് കേന്ദ്രമന്ത്രി മനീഷ് തിവാരിയും സാക്ഷിയാണ് . അതേസമയം സുനന്ദയുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാന്‍ കൊണ്ടുപോകുന്നതിനാല്‍ ശശി തരൂരിനെ ഇന്ന് ചോദ്യംചെയ്തേക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: