ന്യൂദല്‍ഹി: കോണ്‍ഗ്രസ് തോല്‍വി ഭയന്നാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധിയെ ഉയര്ത്തിക്കാണിക്കാത്തതെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പറഞ്ഞു. ഒരമ്മയും അറിഞ്ഞുകൊണ്ടു മക്കളെ ബലികൊടുക്കാന്‍ തയ്യാറാകില്ലെന്ന് സോണിയയുടെ പ്രഖ്യാപനത്തെക്കുറിച്ച് മോദി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ദേശീയ സമിതിയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
സോണിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നരേന്ദ്രമോദി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഉന്നതകുല ജാതനായ ആള്‍ക്ക് ചായവില്‍പ്പനക്കാരനോട് മത്സരിക്കേണ്ട അവസ്ഥയാണ്, ഈ അവസ്ഥ അപമാനമാണ്. മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയത് മൂന്ന് സിലിണ്ടറുകളാണെന്നും നരേന്ദ്രമോദി പരിഹസിച്ചു.
സോണിയക്കറിയാം വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഒഴിവാക്കാന്‍ കഴിയില്ലെന്ന്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതെ രാഹുലിനെ സോണിയ രക്ഷിക്കുകയാണ് ചെയ്തത്. രാഹലിനെ സംരക്ഷിക്കേണ്ടത് അമ്മയുടെ ആവശ്യമാണ്. മകന് പരാജയപ്പെടാന്‍ ലോകത്ത് ഒരമ്മയും ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷം അഴിമതിക്കാണ് രാജ്യം സാക്ഷിയായതെന്നും ഇതുപോലെ പാഴായ മറ്റൊരു കാലമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ മുകളില്‍ നിന്നും കെട്ടിയിറക്കുന്നത് ശരിയല്ലെന്നും ഇവരെ ജനാധിപത്യമായ രീതിയില്‍ തെരഞ്ഞെടുക്കണമെന്നും മോദി ആവശ്യപെട്ടു. ജവഹര്‍ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയും പ്രധാനമന്ത്രിമാരായി അവസാനം മന്മോഹന് സിങ്ങും. ഇവരെയൊക്കെ ആരാണ് നിര്‍ദേശിച്ചത് എന്ന് പറയാന്‍ സോണിയഗാന്ധിക്ക് ആകുമോ നരേന്ദ്രമോദി ചോദിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും നിലനില്ക്കുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരല്ല. മോഡി പറഞ്ഞു. ഇന്ത്യയൊരു തേനീച്ചക്കൂടുപോലെയായിരിക്കണമെന്ന് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നു എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്ന് ഇന്ത്യ ഞങ്ങളുടെ അമ്മയാണെന്നാണ്. രാജ്യം മുഴുവന്‍ ഒറ്റശ്വാസത്തില്‍ പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഇനി ചിന്തകളില്‍ മാത്രം അവശേഷിക്കുമെന്നാണ്. ഞങ്ങള്‍ വിവരവും വിജ്ഞാനവും നല്കുന്നു. ഇന്ത്യയ്ക്ക് ശാസ്ത്ര രംഗത്ത് വലിയ കുതിപ്പിന് സാധിക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: