കോട്ടയം: എം.ജി സര്‍വ്വകലാശാലയില്‍ വിവേകാനന്ദ ചെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 13 ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയകുമാര്‍ നിര്‍വ്വഹിക്കും. എം ജി സര്‍വ്വകലാശാലവൈസ് ചാന്‍സിലര്‍ ഡോ. എ.വി.ജോര്‍ജ്ജ് അധ്യക്ഷതവഹിക്കും.
വിവേകാനന്ദ ചെയര്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ചെയറിന്വേണ്ടി സമാഹരിച്ച ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങള്‍ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് കൈമാറുമെന്ന് വിവേകാനന്ദ ചെയര്‍ അധ്യഷന്‍ ഡോ.ഒ.എം. മാത്യു പറഞ്ഞു. പുസ്തകം കൈമാറിയശേഷം നടക്കുന്ന ചടങ്ങില്‍ ‘സ്വാമി വിവേകാനന്ദന്- ജീവിതവും ദൗത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ചെയര്‍ അധ്യക്ഷന്‍ പ്രൊഫ. ഒ.എം.മാത്യു സംസാരിക്കും. വരുന്ന മാര്‍ച്ചില്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സ്വാമി വിവേകാനന്ദനെ അധികരിച്ച് ക്വിസ് മത്സരവും നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രൊഫ. മാത്യു പറഞ്ഞു.
എംജി സര്‍വ്വകലാശാലയില്‍ കഴിഞ്ഞ 2013 സെപ്റ്റംബര്‍ മൂന്നിന് വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ മതതീവ്രവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്പ്പിക്കുകയും ചെയറിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയുംചെയ്തിരുന്നു.സര്‍വ്വകലാശാലയുടെ ഈ നടപടികളില്‍ സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവരില്നിന്നുയര്ന്ന പ്രതിഷേധത്തെതുടര്‍ന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവേകാനന്ദ ചെയറിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: