തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ക്കും 11 സ്വകാര്യ കോളേജുകള്‍ക്കും സ്വയംഭരണാവകാശം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. കോഴിക്കോട് സര്‍വ്വകലാശാല പി.വി.സി നടത്തിയ ഗള്‍ഫ് യാത്രയെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല വി.സിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.
നെല്ലിന്റെ സംഭരണവില 18 രൂപയില്‍ നിന്ന് 20 ആക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: