പത്തനാപുരം: അച്ഛന് വീട്ടില്‍ വാങ്ങിവെച്ച മദ്യം കഴിച്ച് മൂന്നാം ക്ലാസുകാരന് മരിച്ചു. തലവൂര്‍ മഞ്ഞക്കാല വാഴത്തോട്ടത്തില്‍ ലിബിന് വില്ലയില്‍ ലാജി-സൂസന് ദമ്പതികളുടെ ഇളയ മകന് ലിജിന്‍ (8) ആണ് മരിച്ചത്.
വീട്ടിലെ ടിവി സ്റ്റാന്‍ഡിന് അടിയില്‍ പിതാവ് ലാജി വാങ്ങിവെച്ചിരുന്ന മദ്യമാണ് ലിജിന്‍ കഴിച്ചത്. മഞ്ഞക്കാല നോബിള്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ഞായറാഴ്ച മാതാവും പിതാവും സഹോദരനും കൂടി അയല്പക്കത്തുള്ള ബന്ധുവീട്ടില്‍ പോയ സമയത്ത് വീട്ടിലെ ടിവി സ്റ്റാന്‍ഡിന് അടിയില്‍ വച്ചിരുന്ന മദ്യം ലിജിന്‍ അമിതമായി കഴിച്ചു. രാത്രി ഏഴുമണിയോടെ വീട്ടില്‍ എത്തിയ മാതാപിതാക്കള്‍ കാണുന്നത് അബോധാവസ്ഥയില്‍ കിടക്കുന്ന മകനെയാണ്. തുടര്‍ന്ന് കുന്നിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞ ലിജിന്‍ മദ്യം കഴിച്ച വിവരം ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് അവിടെത്തന്നെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. 300 മില്ലിലിറ്ററില്‍ കൂടുതല്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്നും മദ്യകുപ്പിയും കണ്ടെടുത്തു. പുനലൂരിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ലിബിന് സഹോദരനാണ്. സംസ്കാരം ബുധനാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: