തിരുവനന്തപുരം: പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരമര്‍ശം ശരിയല്ലെന്ന് ആഭ്യന്തരമന്തി രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനാവില്ലെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടമൊന്നും ഉണ്ടാകാത്ത കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ട കാര്യമില്ലെന്നുള്ളത് കൊണ്ടാണ് കേസ് എഴുതി തള്ളാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍ കുമാര്‍ എം പി പാമോലിന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സര്‍ക്കാര്‍ അധികാര വിനിയോഗം നടത്തുകയാണെന്നും കേസ് എഴുതി തള്ളാന്‍ ശ്രമിക്കുകയാണെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. പ്രതിപക്ഷം കൊണ്ടു വന്ന ഈ അടിയന്തര പ്രമേയത്തിനെതിരെ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പാമോയില്‍ കേസ് മുഖ്യമന്ത്രിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളാണെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പാമോയില്‍ കേസില്‍ ആരെങ്കിലും തന്നെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷത്ത് ഇരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ മാസം ആദ്യമാണ് പാമോലിന്‍ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി കൊണ്ട് വിജിലന്‍സ് കോടതി വിധി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: