ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള താല്‍ക്കാലിക ഉത്തരവ് ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. സ്റ്റേ നീട്ടിയത് കെജിഎസ് ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി.
തെറ്റായ നിഗമനത്തിന്റേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്നുള്ള പരാതി പരിഗണിച്ചപ്പോഴാണ് ജനുവരി 31 വരെ വിലക്ക് നീട്ടി ട്രൈബ്യൂണല്‍ ഉത്തരവായത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കെജിഎസ് ഗ്രൂപ്പിനോടും വിശദീകരണം നല്‍കാനും ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31 നകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും കെ ജി എസ് ഗ്രുപ്പിനോടും മറുപടി നല്‍കാനും, ജസ്റ്റിസ് കെ. ചോക്കലിംഗം, പാരിസ്ഥിതിക വിദഗ്ധസംഘാംഗം ആര് നാഗേന്ദ്രന് എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശം നല്കി. കുമ്മനം രാജശേഖരന്, കെ. പി. ശ്രീരംഗനാഥന് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിക്കു വേണ്ടി അഡ്വ.കൃഷ്ണരാജ് ട്രൈബ്യൂണലില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: