കോഴിക്കോട്: രാഷ്ട്രീയരംഗത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എം നേതാക്കളും കൊലയാളിസംഘവുമുള്പ്പെടെ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനനും ഉള്‍പ്പെടും.
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട ഒന്ന് മുതല്‍ ഏഴ് വരെ പ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ ഷിനോജ്, എന്നിവരെയും പതിനെട്ടാം പ്രതി ചാലക്കര വലിയപുത്തലത്ത് വായപ്പടച്ചി വിപി റഫീക്ക് (34), 31 ാം പ്രതി ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപന് എന്ന എം കെ പ്രദീപന് (28) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലയാളി സംഘാംഗങ്ങളില്‍ ഒന്നാം പ്രതിയും ഇന്നോവകാറിന്റെ ഡ്രൈവറുമായ ചെണ്ടയാട് മംഗലശേരി എം സി അനൂപി(33)നെതിരെ ഐ പി സി 302(നരഹത്യ), 143 (നിയമവിരുദ്ധമായ സംഘംചേരല്‍), 147 (കലാപത്തില്‍ പങ്കുചേരല്‍), 149(കൊലപാതക കൃത്യത്തില്‍ പങ്കുചേരല്‍) എന്നീ വകുപ്പുകള്‍, രണ്ടാം പ്രതി മാഹി പന്തക്കല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ് (33), മൂന്നാം പ്രതി ചൊക്ലി നെടുമ്പ്രം മീത്തലെ ചാലില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി (33), നാലാം പ്രതി പാട്യം തുണ്ടിക്കണ്ടിയില്‍ ടി കെ രജീഷ് (36), അഞ്ചാം പ്രതി പത്തായക്കുന്ന് ഓറിയന്റല്‍ സ്കൂളിന് സമീപം പറമ്പത്ത് മുഹമ്മദ് ഷാഫി (27), ആറാം പ്രതി ചമ്പാട് അരയാക്കൂല്‍ പാലോറത്ത് അണ്ണന് എന്ന സിജിത് (24), ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് (33) എന്നിവര്‍ക്കെതിരെ ഐ പി സി 302(നരഹത്യ), 143 (നിയമവിരുദ്ധമായ സംഘംചേരല്‍), 147 (കലാപത്തില്‍ പങ്കുചേരല്‍), 148(ആയുധങ്ങളുമായി സംഘംചേരല്‍), 149(കൊലപാതകകൃത്യത്തില് പങ്കുചേരല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. കൊലയാളി സംഘം ഉപയോഗിച്ച ഇന്നോവയില്‍ നിന്ന് നാടന്‍ ബോംബുമായി ഇറങ്ങിയ കിര്‍മ്മാണി മനോജിനെതിരെ സ്ഫോടകവസ്തു നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരവും ബോംബെറിഞ്ഞ കൊടി സുനിക്കെതിരെ സ്ഫോടകവസ്തുനിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരവും കുറ്റം ചുമത്തി. എട്ടാം പ്രതിയും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.സി. രാമചന്ദ്രന്, 11-ാം പ്രതിയും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ട്രൗസര്‍ മനോജന്, പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാകമ്മിറ്റി അംഗവുമായ പി. കെ. കുഞ്ഞനന്തന് എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120(ബി) പ്രകാരം ഗൂഢാലോചനയില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തി. പതിനെട്ടാംപ്രതി വാഴപ്പടച്ചി റഫീഖ് എന്ന പി.വി. റഫീഖ് ഐ.പി.സി 302 പ്രകാരം കുറ്റകൃത്യത്തിന് സഹായം ചെയ്തതിനും മുപ്പത്തിഒന്നാം പ്രതി ലംബു എന്ന പ്രദീപനെ ഐ.പി.സി. 212 പ്രകാരം തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരാണെന്ന് കണ്ടെത്തി.
പത്താം പ്രതി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ. കെ.കൃഷ്ണന്, പന്ത്രണ്ടാം പ്രതി കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു, 14-ാം പ്രതി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന് ഉള്‍പ്പെടെ 24 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
2012 മെയ് 4 രാത്രി 10.15 ഓടെയാണ് വടകരക്കടുത്ത് വള്ളിക്കാട്ട്വെച്ച് സിപിഎം വിമത നേതാവായിരുന്ന ടിപി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് വിചാരണക്കോടതിയായ എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി(മാറാട്) യില്‍ ജഡ്ജ് ആര്. നാരായണപ്പിഷാരടി വിധി പ്രസ്താവിച്ചത്. ഇന്ന് വിധിയെക്കുറിച്ചുള്ള വാദം കേട്ടതിനു ശേഷം ശിക്ഷ പ്രഖ്യാപിക്കും.
വിധി കേള്‍ക്കാന്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ, മകന് അഭിനവ്, രമയുടെ പിതാവ് കെ.കെ. മാധവന് എന്നിവരും കോടതിയില്‍ എത്തിയിരുന്നു. വന്‍ പോലീസ് സന്നാഹമാണ് കോടതിക്കകത്തും പുറത്തും ഒരുക്കിയത്. എഡിജിപി ശങ്കര്‍ റെഡ്ഡി, സിറ്റിപോലീസ് ചീഫ് ജി. സ്പര്‍ജന്‍ കുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ കെ. ബി. വേണുഗോപാല്‍ തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: