തിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പെന്ഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്ബന്ധമാക്കേണ്ടെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ആധാറുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ വരുന്നുണ്ട്. അതിന് മുമ്പായി വിശദമായി ചര്‍ച്ചചെയ്ത ശേഷം സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരും ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. ഇതിനായി വ്യവസായ നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആധാര്‍ പദ്ധതിയെ പൂര്‍ണ്ണമായി അനുകൂലിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരുന്ന സംസ്ഥാനത്തിന്റെ നടപടി നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരമായിരുന്നു എജിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: