ഗൊരാഖ്പൂര്‍: കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങളെ പരിഹസിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോണ്‍ഗ്രസ് ദാരിദ്ര്യം ഒരു വിഷയമായി ഉയര്‍ത്തി കാട്ടുന്നതെന്നും മോദി പറഞ്ഞു.
ഏറെക്കാലം കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നിട്ടും രാജ്യത്തെ ദരിദ്രരുടെ അവസ്ഥക്ക് മാറ്റമുണ്ടായില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗൊരാഖ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ചായ വില്‍പ്പനക്കാരനാണ് തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നതെന്ന് അംഗീകരിക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാവും തയ്യാറല്ല. ആദര്‍ശപരമായി കോണ്‍ഗ്രസിന് ബിജെപിയെ വിമര്‍ശിക്കാം. എന്നാല്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങളെ പരിഹസിച്ച് ധാര്‍ഷ്ട്യത്തോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറുന്നത്.
12 രൂപയ്ക്ക് ഭക്ഷണം നല്കാന് കഴിയുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ദരിദ്രരെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസിന്റേത്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: