കൊച്ചി: ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്റെ ആത്മകഥയായ നിലയ്ക്കാത്ത സിംഫണിയെ അടിസ്ഥാനമാക്കി സാഹിത്യകാരനും ജന്മഭൂമി സബ് എഡിറ്ററുമായ സേവ്യര്‍ ജെ. എഴുതിയ വെയിലിലേക്ക് മഴ ചാഞ്ഞു എന്ന നോവല്‍ പ്രകാശനം ചെയ്തു. സംവിധായകന് സിദിഖ് പ്രകാശന കര്‍മം നിര്‍വഹിച്ചു. ഇന്ത്യാവിഷന് അസോസിയേറ്റ് എഡിറ്റര്‍ എ. സഹദേവന് പുസ്തകം ഏറ്റുവാങ്ങി. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് നോവല്‍ എഴുതുന്നത് മലയാളത്തിലെ ആദ്യ സംരംഭമാണെന്ന് സിദിഖ് പറഞ്ഞു. ഇതിവൃത്തമായ ലീലാ മേനോന് ജീവിച്ചിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു നോവല്‍ എഴുതുന്നത് സേവ്യര്‍ ജെയ്ക്ക് വെല്ലുവിളിയായിരുന്നെന്നും സിദ്ഖ് കൂട്ടിച്ചേര്‍ത്തു. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് നേട്ടവും കൈവരിക്കാമെന്ന് ലീലാ മേനോന് പറഞ്ഞു. തന്റെ ആത്മകഥയെ സേവ്യര്‍ മനോഹരമായ നോവലാക്കി മാറ്റി. സേവ്യര്‍ കൂടുതലെഴുതി മലയാള ഭാഷയെ സമ്പുഷ്ടമാക്കണമെന്നും ലീലാ മേനോന് പറഞ്ഞു. ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. എം.കെ. ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബുക്കര്‍മാന്‍ പബ്ലിക്കേഷന്‍സ് ബിസിനസ് ഹെഡ്, സി.ടി. തങ്കച്ചന്, കവി വേണു വി. ദേശം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അംഗം ജോര്‍ജ് ജോസഫ്, സേവ്യര്‍. ജെ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: