കൊച്ചി: ഫെഡറേഷന് കാപ്പിലെ പുതിയ കിരീടാവകാശികളെ അറിയാനുള്ള കലാശപ്പോരാട്ടം ഇന്ന്. ഓള് ഗോവന്‍ ഫൈനലില്‍ ചര്‍ച്ചില്‍ ബ്രദേഴ്സും സ്പോര്‍ട്ടിംഗ് ക്ലബും തമ്മില്‍ രാത്രി 7ന് പോരാട്ടം. ഫെഡറേഷന് കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ ഫൈനലില്‍ പ്രവേശിക്കുന്നതെങ്കില്‍ സ്പോര്ട്ടിംഗിനിത് മൂന്നാം ഉൗഴമാണ്. 2005, 06 വര്‍ഷങ്ങളിലാണ് സ്പോര്‍ട്ടിംഗ് ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ അന്ന് യഥാക്രമം മഹീന്ദ്ര യുണൈറ്റഡിനോടും മോഹന്‍ബഗാനോടും പരാജയപ്പെടാനായിരുന്നു അവരുടെ വിധി. ഐ ലീഗില്‍ കിരീട പോരാട്ടത്തില്‍ നിന്നും പിന്തള്ളപ്പെട്ട ചര്‍ച്ചില്‍ ബ്രദേഴ്സ് ഫെഡറേഷന് കപ്പ് കിരീടമെങ്കിലും സ്വന്തമാക്കി അഭിമാനം വീണ്ടെടുക്കാനായിരിക്കും ഇന്ന് കലാശപ്പോരിനിറങ്ങുക. അതേസമയം ഐ ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പോര്‍ട്ടിംഗ് മൂന്നാമൂഴത്തിലെങ്കിലും കന്നി ഫെഡറേഷന് കപ്പ് കിരീടം നേടാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ന് ഇറങ്ങുന്നത്.
തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിച്ചാണ് ചര്‍ച്ചില്‍ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. ഗ്രൂപ്പ് മത്സരങ്ങളില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെയും ഈഗിള്‍സ് എഫ്സിയെയും 2-1നും പൂനെഎഫ്സിയെ 3-2നും തകര്‍ത്തെറിഞ്ഞ ചര്‍ച്ചില്‍ സെമിഫൈനലില്‍ ഇന്ത്യന്‍ ഫുട്ബോളിലെ പ്രതാപികളായ കൊല്‍ക്കത്ത മോഹന്‍ ബഗാനെ 2-1നും കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത സ്വന്തമാക്കിയത്.
ഫൈനലില്‍ സ്പോര്‍ട്ടിംഗിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ചര്‍ച്ചില്‍ കന്നി ഫൈനലില്‍ കിരീടം നേടാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കരുത്തുറ്റ മുന്നേറ്റനിയാണ് ചര്‍ച്ചിലിന്റെ കരുത്ത്. അബ്ദള്‍ ഹമീദ് ഷബാനയും ബല്‍വന്ത് സിംഗും ആന്റണി വോള്‍ഫുമാണ് ചര്‍ച്ചില്‍ ആക്രമണനിരയിലെ കുന്തമുനകള്‍. ഗ്രൂപ്പ് മത്സരങ്ങളിലും സെമിയിലുമായി ചര്‍ച്ചില്‍ നേടിയ 9 ഗോളുകളില്‍ എട്ടെണ്ണവും നേടിയത് ഈ മൂവരുമാണ്. ഷബാനയും ആന്റണി വോള്‍ഫും മൂന്നു വീതം ഗോളുകള്‍ നേടിയപ്പോള്‍ ബല്‍വന്ത് സിംഗ് രണ്ടെണ്ണം നേടി. വിംഗുകളിലൂടെ എതിര് പ്രതിരോധത്തെ കിറീമുറിച്ച് കുതിക്കുന്ന ബല്വന്തിനെയും സ്ട്രൈക്കര്മാരാ ഷബാനയെയും വോള്‍ഫ്സിനെയും തടഞ്ഞുനിര്‍ത്തുക എന്നതാണ് സ്പോര്‍ട്ടിംഗിന്റെ ഏറ്റവും വലിയ വെല്ലുവിളി. ബാറിന് കീഴില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ലളിത് ഥാപ്പയും കൂടി ഇറങ്ങുന്നതോടെ എതിരാളികള്‍ക്ക് വല ചലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ബി ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായി സെമിയില്പ്രവേശിച്ച സ്പോര്‍ട്ടിംഗ് ക്ലബ് മറ്റൊരു ഗോവന്‍ ടീമായ ഡെംപോയെ തകര്‍ത്താണ് ആറുവര്‍ഷത്തെ ഇടവേളക്കുശേഷം കലാശക്കളിക്ക് യോഗ്യത നേടിയത്.
സ്ട്രൈക്കര്‍മാരായ ലൈബീരിയക്കാരന്‍ ബൊയ്മ കര്‍ഫേയും ഇന്ത്യന്‍ താരം വിക്ടോറിനോ ഫെര്‍ണാണ്ടസും സ്പാനിഷ് താരം അര്‍ട്ടുറോ നവാരോയും മധ്യനിരയിലെ ബീവന്‍ ഡി മെല്ലോയും നൈജീരിയന്‍ താരം ഒഗ്ബ കാലുവുമാണ് സ്പോര്‍ട്ടിംഗിന്റെ കരുത്ത്. മഞ്ചേരിയിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികള്‍ക്ക് മുന്നില്‍ നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടശേഷമാണ് സ്പോര്‍ട്ടിംഗിന്റെ കുതിപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും അവസാന പോരാട്ടത്തില്‍ രംഗ്ദജിത് യുണൈറ്റഡ് എഫ്സിയെ 2-0നും പരാജയപ്പെടുത്തിയാണ് സ്പോര്‍ട്ടിംഗ് സെമിയില്‍ കയറിയത്. ഈ ഫെഡറേഷന് കപ്പ് കണ്ട ഏറ്റവും മികച്ച പോരാട്ടത്തില്‍ ഡെംപോയെയും തകര്‍ത്താണ് അവരുടെ ഫൈനല്‍ പ്രവേശം. എന്നാല്‍ ചര്‍ച്ചിലിനെ അപേക്ഷിച്ച് സ്പോര്‍ട്ടിംഗ് പ്രതിരോധ നിരക്ക് കെട്ടുറപ്പ് കുറവാണ്. അതുപോെ ബാറിന് കീഴിലും സ്പോര്‍ട്ടിംഗിന് പിഴവുകളേറെയാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ ടീം എതിര് വലയിലാക്കിയെങ്കിലും എട്ടെണ്ണം തിരിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് കണക്കിലും ചാമ്പ്യന്‍ഷിപ്പിലെ മുമ്പന്മാര് കൂടിയാണ് സ്പോര്‍ട്ടിംഗ്.
സ്പെയിന്‍കാരനായ കോച്ച് ഓസ്കര് ബ്രൂസോണിനെ അലട്ടുന്ന ഏക പ്രശ്നവും അതുതന്നൊയാണ്. അവസാനമായി ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ചര്‍ച്ചിലിനൊപ്പം നിന്നപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് സ്പോര്‍ട്ടിംഗിന് വിജയിക്കാന്‍ കഴിഞ്ഞത്. ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 28ന് ഐ ലീഗിലായിരുന്നു ഇരുടീമുകളും അവസാനം മുഖാമുഖം വന്നത്. ഇതില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചര്‍ച്ചില്‍ വിജയം സ്വന്തമാക്കി.
2009-ല്‍ ആസമില്‍ നടന്ന ഫെഡറേഷന് കാപ്പിലാണ് ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. അന്ന് ചര്‍ച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചിരുന്നു.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: