തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ടിപിയുടെ ഭാര്യ കെ.കെ രമയെ നിരാഹാര സമരത്തിലേക്ക് തള്ളിവിടരുതെന്നും അവരുടെ സമരം സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കേസിലെ കൊലയാളികള്‍ മാത്രമേ പിടിയിലായിട്ടുള്ളൂ. യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരു. കേസിലെ 24 പ്രതികളെ വെറുതെ വിട്ട കോടതിയുടെ നടപടി ഗൗരവമായി കാണണം. സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന് കത്തില്‍ ചൂണ്ടിക്കാട്ടി.
സി.ബി.ഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അനുകൂലിച്ചിരുന്നു. ടിപി വധത്തിലെ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കണമെന്ന ആഗ്രഹത്തോടെയാണ് ചന്ദ്രശേഖരന്റെ പാവപ്പെട്ട വിധവ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സമരത്തിനൊരുങ്ങുന്നത്. രമയുടെ ആവശ്യം ആരും മാനിക്കുമെന്നും വിഎസ് പറഞ്ഞു.
നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളായ ടി ന് പ്രതാപനും വി ഡി സതീശനും ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്ന് മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നാണ് രമ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നും ആര്‍എംപിയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ പങ്കെടുക്കും. തീരുമാനമാകുന്നത് വരെ റിലേ നിരാഹാരമിരിക്കുമെന്നും ആര്‍എംപി നേതൃത്വം അറിയിച്ചു.
ടിപി വധത്തിന് പുറകിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആര്‍എംപി ആദ്യം മുതല്‍തന്നെ ആവശ്യപ്പെട്ടിരുന്നത്. വധത്തിന് പാര്‍ട്ടിയുടെ നേതൃത്വത്തിന് പങ്കുണ്ടെന്നതും ഇത് തെളിയിക്കണമെന്നും ആര്‍എംപി ആവശ്യപ്പെടുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന് ഉള്‍പ്പെടെ 24 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യാനൊരുങ്ങന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: