രണ്ടാംകിടയില്പ്പെട്ട, ഗ്രന്ഥങ്ങളും ഉപദേശങ്ങളും ശ്രുതികള്ക്കതീതമാണ്. ശ്രുതികളിലുള്ള വല്ല തത്ത്വങ്ങളെയും ഇവയിലൊന്നു നിഷേധിച്ചാല്‍, ശ്രുതിയാണ് പ്രാബല്യത്തില്‍ വരേണ്ടത്. ഇതാണ് നിയമം. ഇതിലടങ്ങിയ ആശയമിതാണ് – മനുഷ്യന്റെ ഭാഗധേയത്തിന്റെയും ലക്ഷ്യത്തിന്റെയും ചട്ടക്കൂട് പൂര്‍ണമായി വേദങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ സ്മൃതികളിലും പുരാണങ്ങളിലും വ്യാപരിക്കാന്‍ വിട്ടിരിക്കുകയാണ്. സാമാന്യവിധികളെ സംബന്ധിച്ചിടത്തോളം ശ്രുതികള്‍ പര്യാപ്തങ്ങളാണ്. ആധ്യാത്മികജീവിതത്തെപ്പറ്റി കൂടുതല്‍ പറയാനാവില്ല. കുടുതലറിയാനും വയ്യ. വേണ്ടതെല്ലാം അറിയപ്പെട്ടിരിക്കുന്നു. ആത്മാവിനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വേണ്ട ഉപദേശങ്ങളെല്ലാം ശ്രുതികളില്‍ പര്യാപ്തമാണ്. വിശദാംശങ്ങള്‍ മാത്രം ബാക്കിയുണ്ട്; ഇവ അതാത് കാലഘട്ടങ്ങളില്‍ സ്മൃതികളില്‍ വരുന്നു.
ശ്രുതികളിലെ സത്യങ്ങള്‍ ആവിഷ്കരിച്ചവരായി പല സിദ്ധന്മാരുണ്ട്. അവരില്‍ ഏറെപ്പേരും പുരുഷന്മാരാണ്. കുറേപ്പേര് സ്ത്രീകളും. അവരുടെ വ്യക്തിത്വത്തെപ്പറ്റി, പിറന്ന നാള് തുടങ്ങിയവയെപ്പറ്റി, ഒട്ടുമൊന്നും അറിവായിട്ടില്ല. പക്ഷേ, അവരുടെ ഉത്തമചിന്തകള്, ഒന്നാംകിട കണ്ടുപിടിത്തങ്ങള്‍, ശ്രുതികളില്‍ സുരക്ഷിതമായിട്ടുണ്ട്. ഈ വേദങ്ങളാണ് നമ്മുടെ നാ ട്ടിലെ വിശുദ്ധസാഹിത്യം. മറിച്ച്, സ്മൃതികളില്‍ വ്യക്തികള്‍ കൂടുതല്‍ തെളിഞ്ഞിട്ടുണ്ട്. ഞെട്ടിച്ചുകളയുന്നവര്, അതിമാനുഷപ്രമാണന്മാര്, വന്‍തോതിലുള്ളവര്‍, മനസ്സില്‍ ആഞ്ഞുപതിയുന്നവര്, ലോകം പിടിച്ചുകുലുക്കുന്നവര് – അവര്‍ ആദ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നെന്ന് തോന്നും. അവരുടെ മഹത്ത്വം അവരുടെ ഉപദേശങ്ങളെത്തന്നെയും ചിലപ്പള് കവിയുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: