തിരുവനന്തപുരം: എന്ഡോസല്ഫാന് കീടനാശിനി കാസര്‍കോട് ജില്ലയില്‍ വിതച്ച ദുരന്തത്തിന്റെ ഭീതി വ്യക്തമാക്കുന്ന കാഴ്ചകളാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുള്ളത്. എന്ഡോസല്ഫാന് സൃഷ്ടിച്ച ദുരന്തം അനുഭവിക്കാന്‍ വിധിക്കെപ്പെട്ട 55 പേരും അവരുടെ കുടുംബങ്ങളും സഹായവാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ക്ലിഫ്ഹൗസിനു സമീപം കഞ്ഞിവയ്പ്പ് സമരം ആരംഭിച്ചു. സമരം ചെയ്യുന്നവരില്‍ 16 കുട്ടികളുമുണ്ട്. ഞായറാഴ്ച രാവിലെയാണ് സമരം ആരംഭിച്ചത്. മനസിനും ശരീരത്തിനും വൈകല്യം ബാധിച്ച കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാഴ്ചകള്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സുഗതകുമാരിയുമുള്പ്പടെ നിരവധിപേര്‍ പിന്തുണയറിയിച്ച് സമരപ്പന്തലിലെത്തി.
ഒമ്പത് ഉത്തരവുകളാണ് ദുരിതബാധിതര്‍ക്കുള്ള ആശ്വാസനടപടികള്‍ക്കായി സര്‍ക്കാര്‍ ഇറക്കിയത്. 2013 മാര്‍ച്ച് 25ന് ആയിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പോകുന്നുവെന്ന പ്രതീതി അതുണ്ടാക്കിയെങ്കിലും എല്ലാം പൊള്ളവാക്കായിരുന്നുവെന്ന് പീന്നീടാണ് മനസിലായതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ദേശീയ മനുഷ്യാവകാശ കമ്മീഷന് 2010 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാറിന് നല്കിയ ശുപാര്‍ശകളില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും കിടപ്പിലായവരുടെ കുടുംബത്തിനും പരസഹായമില്ലാതെ നീങ്ങാന്‍ പറ്റാത്തവര്‍ക്കും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അഞ്ചുലക്ഷം രൂപവീതവും മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷം വീതവും നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്ന തരത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ഒരു റിപ്പോര്‍ട്ടുണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചുവെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തിനടപടികളുമായി മുന്നോട്ടുപോവുകയാണ്. കടങ്ങള്‍ എഴുതിത്തള്ളേണ്ടതില്ലെന്നും രാമചന്ദ്രന് നായര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
27 പഞ്ചായത്തുകളില്‍ നിന്നും മൂന്ന് മുനിസിപ്പാലിറ്റികളില്‍ നിന്നും 5500 പേര് ദുരിതബാധിതര്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഹായധനം നല്‍കുന്നത് വെറും 11 പഞ്ചായത്തുകളിലുള്ളവര്‍ക്ക് മാത്രമാണ്. അതിെന്റ അടിസ്ഥാനത്തില്‍ 2046 പേര്‍ക്ക് തുക വിതരണം ചെയ്തു. അത് ഒന്നും ഒന്നരലക്ഷവും വീതം മാത്രമാണ് നല്‍കിയത്. ഇത് ജില്ലക്ക് പുറത്തേക്കുപോലും ബാധിച്ച ദുരന്തത്തെ ചെറുതാക്കിക്കൊണ്ടുവരാനുള്ള ഗൂഢതാല്പര്യമാണ് പിന്നിലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സഹായം നല്കുമെന്നു പറഞ്ഞെങ്കിലും മൂവായിരത്തിലധികം പേര്‍ക്ക് ഒരുപൈസപോലും വിതരണം ചെയ്തിട്ടില്ല. മുഖ്യമന്ത്രി നേരത്തേ നല്കിയ ഉറപ്പ് പാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭിക്കുന്നതുവരെ സമരം ചെയ്യുമെന്ന നിലപാടിലാണ് എന്ഡോസല്ഫാന് ഇരകള്‍. സര്‍ക്കാരിന്റെ വാഗ്ദാനമല്ല ഇനി ആവശ്യം. നടപടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: