കോഴിക്കോട്: കോടതിവിധി ഒരുതരത്തില്‍ ആശ്വാസകരമാണെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ പ്രതികരിച്ചു. ടി.പി വധവുമായി യാതൊരു ബന്ധവുമില്ലെന്ന സി.പി.എം വാദം പൊളിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കേണ്ടതായിരുന്നുവെന്നും രമ കോടതിവിധിക്ക് ശേഷം പ്രതികരിച്ചു.
ക്രിമിനലുകള്‍ക്ക് കൊടുത്ത അതേ ശിക്ഷതന്നെ ഗൂഡാലോചന നടത്തിയവര്‍ക്കും കോടതി വിധിച്ചത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് മേല്‍ക്കോടതിയില്‍ പോകുന്നകാര്യവും പരിഗണിക്കുന്നുണ്ടെന്ന് കെ.കെ. രമ പറഞ്ഞു.
ടി.പി വധക്കേസില്‍ യാതൊരു പങ്കാളിത്തവുമില്ല എന്ന സി.പി.ഐ.എമ്മിന്റെ വാദം കോടതി വിധിയോടെ പൊളിഞ്ഞിരിക്കുകയാണെന്ന് രമയുടെ പിതാവ് കെ.കെ. മാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: