നിങ്ങള്‍ നിങ്ങളുടെ മതമനുസരിക്കുന്നത്, ആ മതം ഒരു സിദ്ധന്റെയോ അവതാരപുരുഷന്റെ പോലുമോ പ്രാമാണ്യത്തിലൂടെ പുലര്ന്നുവന്നതുകൊണ്ടല്ല. വേദങ്ങള്‍ക്ക് പ്രാമാണ്യം നല്‍കുന്നത് കൃഷ്ണനല്ല; മറിച്ച് വേദങ്ങളാണ് കൃഷ്ണനുപോലും പ്രാമാണ്യമരുളുന്നത്. ഉണ്ടായ വേദതപ്രവക്താക്കളില്വച്ച് അഗ്രഗണ്യന്‍ എന്നതത്രേ കൃഷ്ണന്റെ മഹിമ. ഇതുതന്നെയാണ് മറ്റവതാരങ്ങളുടെയും കഥ. നമ്മുടെ സിദ്ധന്മാരുടെയൊക്കെ കഥയാണിത്. മനുഷ്യന്റെ പരിപൂര്‍ണ്ണതയ്ക്കും സ്വാതന്ത്ര്യപ്രാപ്തിക്കും വേണ്ടതെല്ലാം വേദങ്ങളിലുണ്ടെന്നതാണ് നമ്മുടെ ഒന്നാമത്തെ സിദ്ധാന്തം. പുത്തനായതൊന്നും നിങ്ങള്‍ക്ക് കാണാനാവില്ല. ജ്ഞാനത്തിന്റെയെല്ലാം ലക്ഷ്യമായ ആ തികഞ്ഞ ഏകത്വത്തിനപ്പുറം നിങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. വേദങ്ങള്‍ നേരത്തെതന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഐക്യത്തിന്നപ്പുറം പോകുക അസാധ്യവുമാണ്. ‘തത്ത്വമസി’ കണ്ടെത്തിയപ്പോള്‍ മതനിഷ്ഠമായ അറിവിന്റെ തികവിലെത്തിക്കഴിഞ്ഞു. ഇത് വേദങ്ങളിലുള്ളതാണുതാനും. പിന്നെ ആളുകള്‍ക്ക് വേണ്ടത്, അതാത് കാലത്തിനും ദേശത്തിനുമൊപ്പിച്ച്, പരിതഃസ്ഥിക്കും ചുറ്റുപാടിനുമനുഗുണമായ നേതൃത്വമാണ്. പഴയ ആ വഴിയിലൂടെ ആളുകളെ നയിക്കേണ്ടിയിരിക്കുന്നു. ഇതിനാണ് ഈ വന്‍കിട ഗുരുക്കന്മാര്, വലിയ സിദ്ധന്മാര് വന്നത്. ഇതിനുള്ള ഏറ്റവും സ്പഷ്ടമായ തെളിവ് ഗീതയിലെ സുപ്രധാനമായ കൃഷ്ണന്റെ അരുളപ്പാടാണ് : ‘ധര്മത്തിന് വാട്ടവും അധര്മ്മത്തിന് കേറ്റവും വരുമ്പോള്‍ നല്ലവരെ രക്ഷിക്കാന്‍ ഞാന്‍ ജന്മമെടുക്കുന്നു; അധര്മ്മത്തെയെല്ലാം നശിപ്പിക്കാന്‍ യുഗംതോറു ഞാന്‍ വരുന്നു.’ ഇതാണ് ഭാരതത്തില്‍ നിലവിലുള്ള ആശയം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: