കോഴിക്കോട്: എബിവിപി 30-ാം സംസ്ഥാനസമ്മേളനത്തിന് ഇന്ന് പരിസ്ഥിതി സമ്മേളനത്തോടെ തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുക്കും. സംരക്ഷിക്കണം പ്രകൃതിയെയും വിദ്യാഭ്യാസത്തെയും എന്നതാണ് സമ്മേളന മുദ്രാവാക്യം. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് സമ്മേളനപ്രചാരണങ്ങള് നടത്തിയത്. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, വിദ്യാര്‍ത്ഥി റാലി, പൊതുസമ്മേളനം എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍.
ഇന്ന് ഉച്ചക്ക് 2ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിന് സമീപം എബിവിപി സംസ്ഥാന പ്രസിഡന്റ് സി. കെ. രാകേഷ്, സെക്രട്ടറി ഡോ. ബി. ആര്. അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തും. 2.30ന് സരോവരം പാര്ക്കിന് സമീപത്ത് നിന്ന്, വിദ്യാര്‍ത്ഥി റാലി ആരംഭിക്കും. മാവൂര്‍ റോഡ്, മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പരിസ്ഥിതി സമ്മേളനം എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ ഉദ്ഘാടനം ചെയ്യും. കല്ലേന്‍ പൊക്കുടന്, പ്രൊഫ. ടി. ശോഭീന്ദ്രന്, സി.കെ.ജാനു, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ശ്രീരാമന് കൊയ്യോന്‍, അഡ്വ.ഹരിദാസ്, സി.കെ.രാകേഷ്, കുമ്മനം രാജശേഖരന്, വിളയോടി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
നാളെ കാലത്ത് 11 മണിക്ക് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടക്കും. വെറ്ററിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബി.അശോക് ഉദ്ഘാടനം ചെയ്യും. ഡോ. വി.ആര്. അരുണ്‍, എബിവിപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി കെ.എന്‍. രഘുനന്ദനന്, വിദ്യാഭ്യാസ സംരക്ഷണസമിതി സംയോജകന്‍ എ.വിനോദ്, ഗോകുലം ഗോപാലന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: