വൈക്കം: സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഷാകുലരായത് ഏറെ നേരത്തേക്ക് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ 12 മണിയോടെ വൈക്കം വാര്‍വിന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 13 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവരം അറിഞ്ഞ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയാകുലരായി സ്കൂളിലേക്കും ആശുപത്രിയിലേക്കും ഓടിയെത്തുകയായിരുന്നു. ഡ്രാഫ്റ്റ്ക്ലാസില് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി കഴിച്ച 13 വിദ്യാര്ത്ഥികക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്ക്ക്ഭക്ഷ്യവിഷബാധയേറ്റത് അറിഞ്ഞതോടെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാഴ്ത്തി. പലരും ജോലിസ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചേരുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കികൊടുക്കാന്‍ പരിജ്ഞാനമുള്ളവര്‍ വേണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. മുനിസപ്പാലിറ്റി ആരോഗ്യവിഭാഗം സ്കൂളിലെ കിണര്‍വെള്ളം പരിശോധിക്കണമെന്ന് നോട്ടീസ് നല്‍കിയിട്ടും മനോജ്മെന്റ് തയാറാകാത്തതിനെതിരെ ആക്ഷേപം ഉയര്‍ന്നു. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാകാന്‍ കാരണമായി. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വൈദ്യപരിശോധയ്ക്ക്വിധേയമാക്കി. ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഭക്ഷ്യപദാര്‍ത്ഥം പരിശോധനയ്ക്കായി എടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് മാനേജ്മെന്റിന്റെ അനാസ്ഥമൂലമാണെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടൗണ്‍ പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, സെക്രട്ടറി വി.ശിവദാസ്, ട്രഷറര്‍ വാസുദേവ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് വൈക്കം താലൂക്ക് സേവാപ്രമുഖ് കെ.ആര്.രാജേഷ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: