കൊച്ചി: ലാവ്ലിന് കേസില്‍ സിബിഐ റിവിഷന്‍ ഹര്‍ജി നല്കാന് തീരുമാനമെടുത്തത് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന്. റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള സമയപരിധി ഫെബ്രുവരി അഞ്ചിന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ തിരക്കിട്ട് ഫയല്‍ ചെയ്തത്.
റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐയും സര്‍ക്കാരും അലംഭാവം കാണിക്കുന്നുവെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനടക്കമുള്ളവര്‍ സര്‍ക്കാരിനെയും സിബിഐയേയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കീഴ്ക്കോടതിയില്‍ നിന്ന് പ്രതികള്‍ക്കനുകൂലമായ വിധിയുണ്ടാകാനിടയായത് സിബിഐയും സര്‍ക്കാരും വരുത്തിയ വീഴ്ച മൂലമാണെന്ന ആരോപണവും ശക്തമാണ്. സിപിഎം-കോണ്‍ഗ്രസ് ധാരണയും ഇതിനു പിന്നിലുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന് മനസിലാക്കിയതോടെയാണ് റിവിഷന്‍ ഹര്‍ജി നല്കാന് സര്‍ക്കാര്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്.
സിബിഐ ഹൈക്കോടതിയെ സമീപിച്ചതോടെ പിണറായി വിജയന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് മേല്‍ വീണ്ടും കരിനിഴല്‍ വിഴുകയാണ്. പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് തുടങ്ങാനിരിക്കെയാണ് ഈ തിരിച്ചടി. പാര്‍ട്ടി സെക്രട്ടറി പദവിയില്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ പിണറായിയുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് കേസ് തിരിച്ചടിയാകും. റിവിഷന്‍ ഹര്‍ജി അനുവദിക്കുന്ന പക്ഷം പിണറായി വീണ്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. സംസ്ഥാന സെക്രട്ടറിയായി ഇനിയൊരു അവസരം ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ ലാവ്ലിന് കേസ് പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറുമെന്നാണ് സൂചന.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: