കോഴിക്കോട്: ദേശീയ സാഹചര്യത്തിന് ഗുണപരമായ പരിവര്‍ത്തനം വരുത്താന്‍ യുവസമൂഹം നേതൃത്വം നല്‍കണമെന്ന് എബിവിപി ദേശീയ ജനറല്‍സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എബിവിപി 30-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 കോടിയോളം പൗരന്മാര്ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതാണ് ഓരോ വോട്ടും എന്ന ബോധം ഉണ്ടാവണം. രാജ്യം അഴിമതിയിലാണ്ടു. നാല് ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം. ഈ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, വ്യവസായം എന്നിവയ്ക്ക്പണം കണ്ടെത്താം. രാഷ്ട്രസുരക്ഷയും ഇന്ന് ഏറെ അപകടത്തിലാണ്. ചൈന 600 തവണ ഭാരത അതിര്‍ത്തി ലംഘിച്ചു. ചൈനക്ക് അനുകൂല നിലപാടെടുക്കുന്ന ലോബി കേന്ദ്രഭരണത്തില്‍ സജീവമാണ്. സ്ത്രീ സമൂഹവും ഇന്ന് സുരക്ഷിതമല്ലാതായിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള മോചനത്തിന് യുവസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യാന്തര കൃഷിശാസ്ത്രജ്ഞനായ ഡോ.കെ.പി.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. കണ്ടല്‍ക്കാട് സംരക്ഷകന്‍ കല്ലേന്‍പൊക്കുടന്‍, ആദിവാസി ഭൂസമരനേതാവ് ശ്രീരാമന് കൊയ്യോന്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരനേതാവ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ആദിവാസി ഭൂസമരനേതാവ്, പി.ആര്.വിജയന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെരാകേഷ്, സംസ്ഥാന സെക്രട്ടറി ഡോ.ആര്.അരുണ്‍, പുഗീഷ്ബാബു, ധീരജ് എന്നിവര്‍ സംസാരിച്ചു.
നേരത്തെ നടന്ന പ്രകടനത്തിന് സി.കെ.രാകേഷ്, ഡോ.ബി.ആര്.അരുണ്‍ കെ.പ്രിന്റു, കെ.എസ്.സനൂപ്, ആതിര.എസ്, അമൃത, ജിംനേഷ്ലാല്, ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്കി. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ വെറ്റിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബി.അശോക്, എബിവിപി അഖിലേന്ത്യാ സഹസംഘടനാസെക്രട്ടറി കെ.എന്‍.രഘുനന്ദന് എന്നിവര്‍ പങ്കെടുക്കും. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: