ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ഇറ്റലി പ്രസിഡന്റ് എന്റികോ ലെറ്റാ അറിയിച്ചു. നാവികര്‍ക്ക് മേല്‍ വധശിക്ഷ ചുമത്തുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുക. പരസ്പരവിരുദ്ധമായാണ് ഇന്ത്യ കേസ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഈയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഇറ്റലി ഇന്ത്യക്കെതിരം രംഗത്തെത്തിയത്. ഇന്ത്യ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കടല്‍ക്കൊല കേസില്‍ വിചാരണ വൈകുന്നത് ഇറ്റാലിയന്‍ അധികൃതരില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇറ്റാലിയന്‍ നാവികര്‍ക്ക് സുവാ നിയമം ചുമത്തുന്നത് തടയാനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രം നിയമമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.
കടല്‍ക്കൊല കേസില്‍ വധശിക്ഷ ലഭിക്കാവുന്ന സുവാ ചട്ടത്തില്‍ നിന്നും നാവികരെ മാറ്റാനാവുമോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി മൂന്നിന് കേസ് പരിഗണിക്കാനിരിക്കെയായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രശ്ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന് ഇടപെടണമെന്നും സാധ്യമായത്രയും വേഗത്തില്‍ കേസ് പൂര്‍ത്തിയാക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്ക ലെറ്റാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ റഷ്യയുടെ സഹായം തേടാനും ഇറ്റലി ശ്രമിക്കുന്നുണ്ട്. പ്രതികളായ നാവികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇറ്റാലിയന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര ഇന്ന് ഡല്‍ഹിയിലെത്തും. നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാല്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതില്‍ നിന്നും പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് വെടിവെച്ചുകൊന്നത്. എന്ററിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികരായ സാല്‍വത്തോറെ ജിറോണ്‍, ലെസ്തോറെ മാസി മിലിയാത്തോ എന്നിവരാണ് തൊഴിലാളികളെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചത്. മത്സ്യത്തൊഴിലാളികളായ ജെലസ്റ്റീന്, അജീഷ് പിങ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. കേരള പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ എറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: