തിരുവനന്തപുരം: ‘ജന്മഭൂമി’യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളും സജീവമായി രംഗത്തിറങ്ങി. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകരെല്ലാം വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നതില്‍ മുന്‍നിരയിലുണ്ട്. തിരുവനന്തപുരം ചാല കമ്പോളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിയ ബിഎംഎസ് ചാലയിലെ മുഴുവന്‍ കടകളിലും ജന്മഭൂമി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ബിഎംഎസിന് ശക്തിയുള്ള മറ്റ് കേന്ദ്രങ്ങളിലും സമാനമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ബിഎംഎസുമായി അഫിലിയേറ്റ് ചെയ്ത മുഴുവന്തൊഴിലാളി സര്‍വ്വീസ് സംഘടനകളും സ്വന്തം നിലയില്‍ ജന്മഭൂമി പ്രചാരണത്തിനായി രംഗത്തുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സജി നാരായണന് ആഹ്വാനം ചെയ്തു മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന വര്‍ത്തമാന സമൂഹത്തില്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച്് ഉയരാന്‍ കഴിഞ്ഞ പത്രമാണ് ജന്മഭുമിയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പാര്ശ്വവല്കരിക്കപ്പെട്ടുവെന്നു സ്വയം കരുതുന്ന സാധാരണക്കാരന്, തൊഴിലെടുക്കുന്നവന്, കര്ഷകന്, ഗ്രാമവാസി, വനവാസി, സ്ത്രീകള്‍ തുടങ്ങിയവരുടെ ശബ്ദമായി മലയാളത്തില്‍ അതിവേഗം വളരുവാന്‍ ജന്മഭുമി പത്രത്തിന് മാത്രമേ കഴിയു. എന്നും മാറി മറയുന്ന രാഷ്ട്രീയ കാലാവസ്ഥ, അതിവേഗം മുന്നോട്ടു പോകുന്ന യുവ സമൂഹം, സ്വപ്നങ്ങള്‍ക്ക് അതീതമായി കുതിച്ചു പായുന്ന വിവര സാങ്കേതിക വിദ്യ തുടങ്ങിയവയൊക്കെ കേരളത്തിന്റെ സാംസ്കാരിക ഭൂപടം മാറ്റി മറിക്കുകയാണ്. യുവാക്കളുടെ പ്രതികരണ മാധ്യമമായി സോഷ്യല്‍ മീഡിയ ശക്തി പ്രാപിക്കുന്നു. ദേശവിരുദ്ധ ശക്തികളും, മത ജാതി ചിന്തകളും, വഴിവിട്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നമുക്ക് ചുറ്റും സജീവമാകുന്നു. അതിനെ എല്ലാം പ്രതിരോധിക്കാന്‍ ധീരമായി ശബ്ദമുയര്‍ത്തുന്ന ഒരു സ്വതന്ത്ര പത്രമാണ് നമുക്കാവശ്യം. ജന്മഭുമി ആ ആവശ്യം സ്തുത്യര്‍ഹമായി നിറവേറ്റുന്നു.
കേരളത്തിലെ പ്രത്യേക സാമുഹ്യരാഷ്ട്രീയ കാലാവസ്ഥയില്‍ തൊഴിലാളികളുടെ വികാരങ്ങളില്‍ നിന്നും, താല്പര്യങ്ങളില് നിന്നും പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും അനുനിമിഷം അകന്നു പോകുമ്പോള്‍ അവര്‍ക്ക് വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന ജന്മഭുമി പത്രം തൊഴിലാളികള്‍ക്ക് പ്രിയങ്കരം തന്നെ. മാറ്റങ്ങളാഗ്രഹിക്കുന്ന സാമാന്യ ജനങ്ങള്‍, തൊഴിലാളി, കര്ഷകന്, ഗ്രാമവാസി, വനവാസി തുടങ്ങിയവരുടെ പ്രതീക്ഷയാണ് ജന്മഭുമി. വര്‍ത്തമാന കേരളത്തിന് ആവശ്യം ജന്മഭുമി പോലൊരു പത്രമാണ്. ജന്മഭുമി പത്രത്തെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും, പ്രത്യേകിച്ചു ഓരോ തൊഴിലാളിയുടേയും കടമയാണ്. അതിനാല്‍ ജന്മഭുമി പത്രം നിത്യ ജീവിതത്തിന്റെ ഭാഗമാക്കുകയും നിത്യവും വരുത്തുകയും ചെയ്യുവാന്‍ ഓരോ തൊഴിലാളിയോടും സജി നാരായണന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: