തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുള്ള പ്രതികളെ മര്‍ദ്ദിച്ചുവെന്ന പരാതിയിന്മേല് അന്വേഷിക്കുന്നതിനായി കൊടിയേരി ബാലകൃഷ്ണന് വിയ്യൂര്‍ ജയിലിലെത്തി.
കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്, എംഎല്‍എമാരായ ബാബു എം.പാലിശ്ശേരി, ബി.ഡി.ദേവസ്സി, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവരും കൊടിയേരിയോടൊപ്പം എത്തിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ ജയിലിലെത്തിയ കോടിയേരി പ്രതികളുമായി സംസാരിച്ചു. അധികൃതരേയും അദ്ദേഹം നേരില്‍കണ്ടു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ജയിലില്‍ വന്ന പ്രതികളെ വന്‍ പോലീസ് സന്നാഹം ഭീകരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപിക്കുന്നത്.
വിയ്യൂര്‍ ജയിലില്‍ എത്തിച്ച പ്രതികളെ ദേഹപരിശോധന നടത്തുമ്പോള്‍ ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ജയില്‍ സൂപ്രണ്ട് ബാബുരാജ് നല്കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജയിലില്‍ വെച്ച് പ്രതികളെ മര്‍ദ്ദിച്ചുവെന്ന ആരോപണം ജയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. പ്രതികള്‍ക്ക് മര്‍ദ്ദനത്തിന്റെ യാതൊരു മുറിവുകളും ഏറ്റിട്ടില്ല. പ്രതികളുടെ ആരോപണവും സിപിഎം നേതാക്കളുടെ ജയില്‍ സന്ദര്‍ശനവും രാഷ്ട്രീയ രംഗത്ത് വന്‍ വിവാദമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജയിലിലെത്തിയ എംഎല്‍എമാരായ കെ.രാധാകൃഷ്ണനും, കെ.വി.അബ്ദുള്‍ഖാദറും നിര്‍ബന്ധം പിടിച്ചപ്പോഴാണ് പ്രതികളെ വൈദ്യപരിശോധനക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: