ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സിനബംഗ് അഗ്നി പര്‍വതം പൊട്ടിത്തെറിച്ച് 14 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്കൂള്‍ കുട്ടികളും ഒരു അധ്യാപികയും ഉള്‍പ്പെടുന്നു. സുമാത്രയിലെ പടിഞ്ഞാറന്‍ ദ്വീപിലാണ് സിനംബഗ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി ഇവ സജീവമായിരുന്നു. അഗ്നിപര്‍വത മുഖത്തു നിന്നു പുകയും ചാരവും വമിച്ചിരുന്നതായാണ് വിവരം. സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ള 38,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
400 വര്‍ഷങ്ങള്‍ക്കു ശേഷം 2010ലാണ് ഇവ സജീവമായത്. ഇന്തോനേഷ്യയില്‍ 130 സജീവ അഗ്നി പര്വതങ്ങളുണ്ടെന്നാണ് കണക്ക്. അതേസമയം മരണ സംഖ്യ ഉയരുമെന്നാണ് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: