ബീററ്റ്: വിമതര്‍ ഭൂരിഭാഗമുള്ള വടക്കന്‍ ആലപ്പോയിലെ നഗരത്തില്‍ സിറിയന്‍ അധീനതയിലുള്ള ഹെലികോപ്റ്ററുകള്‍ നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ 46 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഹെലികോപ്റ്ററുകള്‍ ജനവാസമേഖലയില്‍ ബാരലുകളില്‍ നിറച്ച സ്ഫോടകവസ്തു ഇടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞു. കൊല്ലപ്പെട്ട എല്ലാവരും സാധാരണക്കാരാണ്.
മരിച്ചവരില്‍ 33 പേര് അയല്‍വാസികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററുകളില്‍ നിന്നും താഴോട്ടു പതിച്ച സ്ഫോടക വസ്തുക്കള്‍ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: