ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെയും സിപിഐയും പുതിയ സഖ്യം രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയും സിപിഐ ദേശീയ സെക്രട്ടറി എബി ബദര്നുമാണ് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ കാര്യം അറിയിച്ചത്. മൂന്നാംമുന്നണി രൂപീകരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തുമെന്നും ജയലളിത പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുകയാണെങ്കില്‍ ജയലളിതയാകും അടുത്ത പ്രധാനമന്ത്രിയെന്ന് ബര്ദന് പറഞ്ഞു. ഇതേസമയം തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും 40 ലോക്സഭാ സീറ്റുകളില്‍ വിജയിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അതിന് ശേഷം മാത്രമേ പ്രധാനമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയുള്ളൂ എന്ന് ജയലളിത പ്രതികരിച്ചു.
തമിഴ്നാട്ടില്‍ വൈകോയുടെ പാര്‍ട്ടിയായ എം.ഡി.എം.കെയുമായി ബിജെപി ഇതിനോടകം സഖ്യമുണ്ടാക്കിയിട്ടുണ്ട്. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയെ കൂടെക്കൂട്ടാന്‍ ബിജെപി ശ്രമം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: