വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ ചൈന പുതിയ വ്യോമപ്രതിരോധമേഖല സ്ഥാപിക്കുന്നതിനെതിരേ അമേരിക്കയുടെ മുന്നറിയിപ്പ്. തര്‍ക്കത്തിലുള്ള പാരാസെല്‍ ദ്വീപ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന വ്യോമ പ്രതിരോധ മേഖലയുടെ രൂപരേഖ തയ്യാറാക്കിയതായി ജപ്പാന് ദിനപത്രം അസാഹി ഷിംബുന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദ്വീപുസമൂഹത്തെച്ചൊല്ലി ചൈന, ജപ്പാന് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി തര്‍ക്കത്തിലാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കേണ്ടപ്പോള് പ്രകോപനം സൃഷ്ടിക്കുന്നതാണ് ചൈനയുടെ നടപടിയെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. ചൈനയുടെ നടപടി മേഖലയില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തര്‍ക്കപ്രദേശത്ത് വ്യോമപ്രതിരോധ മേഖല സ്ഥാപിക്കുന്നതോ മറ്റു ഭരണപരമായ നിയന്ത്രണങ്ങളോ കൊണ്ടുവരുന്നത് ഒരുനിലക്കും അംഗീകരിക്കില്ല. ചൈന ഇത്തരമൊരു നടപടിയില്‍നിന്ന് പിന്തിരിയണം അവര്‍ തുടര്‍ന്നു.
ദക്ഷിണ ചൈനാ കടല്‍ പുര്‍ണമായും തങ്ങളുടെ പരിധിയിലാണെന്നാണു ചൈനയുടെ വാദം. കഴിഞ്ഞവര്ഷാന്ത്യമാണു ദക്ഷിണ ചൈനാ കടലിലെ ജപ്പാന്റെ അധികാരത്തെ ചോദ്യം ചെയ്തു തര്‍ക്കദ്വീപുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ചൈന വ്യോമപ്രതിരോധ മേഖലയായി പ്രഖ്യാപിച്ചത്.
എന്നാല്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. തെക്കന്‍ ചൈന കടലിന് മുകളില്‍ ചൈന കഴിഞ്ഞവര്‍ഷം ഏകപക്ഷീയ വ്യോമപ്രതിരോധ മേഖലയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: