തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികളെ കാണാന്‍ വിയ്യൂര്‍ ജയിലിലേക്ക് വന്നതെന്തിനെന്നും ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. സിപിഎം പ്രവര്‍ത്തകരായ ഒരാളെപോലും കണ്ണൂരില്‍ നിന്നും വിയ്യൂരിലെത്തിച്ചിട്ടില്ല.
എന്നിട്ടും പ്രതിപക്ഷ ഉപനേതാവടക്കം അവിടെയെത്തിയത് ആരുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും ഈ വാടകകൊലയാളികളുമായി ഇവര്‍ക്ക് എന്താണ് ബന്ധമെന്നും പാര്‍ട്ടി വ്യക്തമാക്കണം. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വടക്കന്‍ കേരളത്തില്‍ ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തുന്നു എന്ന് പറയുന്ന പിണറായി വിജയന് എത്തിയ പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികളാരും തന്നെ ബിജെപി വിട്ട് പോയിട്ടില്ല. 12 പേരാണ് രാജി വച്ചു എന്ന് പറയുന്നത്. അതിലാരും തന്നെ രാജികത്ത് നല്‍കിയിട്ടുമില്ലെന്നും വി. മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: