തിരുവനന്തപുരം: ടിപി വധക്കേസ് ഗൂഢാലോചന സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഇന്നു രാവിലെ മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. അന്വേഷണത്തിന് സിബിഐയോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് വരെ നിരാഹാരം തുടരാനാണ് തീരുമാനം. ടിപിയെ നിഷ്ഠൂരമായി കൊല്ലചെയ്യാന് നിര്‍ദേശം നല്‍കിയവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടത്തിന് രമ ഇന്ന് തുടക്കം കുറിക്കുന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും തിരുവനന്തപുരത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്.
കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തിയാല്‍ സിപിഎം പൊളിറ്റ്ബ്യൂറോ വരെയെത്തുമെന്ന് രമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ സിപിഎമ്മിലെ ഉന്നതര്‍ക്കുള്ള പങ്ക് വെളിച്ചത്തുവരാന്‍ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് രമ ആവശ്യപ്പെടുന്നത്. ഇന്നലെ ഉച്ചയോടെ കോഴിക്കോടുനിന്ന് പുറപ്പെട്ട രമ രാത്രിയോടെ തിരുവനന്തപുരത്തെത്തി. 50 ഓളം ആര്‍എംപി പ്രവര്‍ത്തകര്‍ രമക്കൊപ്പം മുഴുവന്‍ സമയം സമരപ്പന്തലില്‍ ചെലവഴിക്കും. അന്വേഷണം സി.ബി.ഐക്ക് വിടുന്നതുവരെ മറ്റൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയാറാകില്ലെന്ന് ആര്‍എംപി നേതാക്കള്‍ അറിയിച്ചു.
അതേസമയം അന്വേഷണം സിബിഐക്ക് വിടുന്ന കാര്യം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഗൂഢാലോചനാ കേസ് സിബിഐക്ക് വിടാവുന്നതാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്കിട്ടുണ്ട്. നിയമോപദേശം ലഭിച്ച ശേഷമേ ഇക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 2009ല്‍ ടി പി ചന്ദ്രശേഖരനെ വധിക്കാനായി നടന്ന ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാമെന്നാണ് ഡിജിപി നിയമോപദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: