ആലപ്പുഴ: ടി.പി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നടത്തുന്ന നിരാഹാര സമരം കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. യുഡിഎഫുമായുള്ള ധാരണപ്രകാരമാണ് രമ സമരം നടത്തുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാണ് രമയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്നും പിണറായി വിജയന് പറഞ്ഞു.
രമയുടെ സമരത്തിന് യുഡിഎഫ് പിന്തുണ നല്കിയാല് സിപിഎം ഒലിച്ചു പോകില്ലെന്നും പിണറായി വിജയന് പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പിണറായി പറഞ്ഞു. യുഡിഎഫിന്റെ കൈയിലെ ചട്ടുകമാണ് ആര്.എം.പി.
ടിപി കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിനെതിരെയും പാര്‍ട്ടി സെക്രട്ടറി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതികളുടെ ജയില്മാറ്റത്തിനു പിന്നില്‍ ഉന്നത തലഗൂഢാലോനയുണ്ട്. ജയില്മാറ്റത്തിനു പിന്നില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനാണെന്നു കരുതാനാവില്ല. ഗൂഢാലോചനയില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പിണറായി ഇന്നലെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: