കല്‍പ്പറ്റ: അഴിമതിയുടെ പര്യായമായി മാറിയ കേന്ദ്ര സര്‍ക്കാരിനെ തൂത്തെറിയുന്നതിന് വേണ്ടി പരിപാവനമായ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. വയനാട്ടില്‍ ആനന്ദോത്സവത്തിന് ആതിഥ്യമരുളാനായി കല്പ്പറ്റയിലെത്തിയതായിരുന്നു ശ്രീ ശ്രീ. നല്ല സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്യേണ്ടത്. അഴിമതിയില്‍ മുങ്ങികുളിച്ച ഭരണകൂടത്തെ തൂത്തെറിയുന്നതിന് നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമോ എന്ന ചോദ്യത്തിന് ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം മറുപടി നല്‍കിയത്. കേരളത്തില്‍ തമ്മില്‍ കലഹിക്കുന്നര് കേന്ദ്രത്തില്‍ ഒന്നിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അഴിമതി നിര്മ്മാര്ജ്ജനമാകണം പ്രധാന വിഷയം. കേരളം സാക്ഷരതാ സംസ്ഥാനമാണ്. എന്നാല്‍ രാഷ്ട്രീക്കാര്‍ കേരളീയരെ കാലങ്ങളായി ചൂഷണം ചെയ്യുന്നു. സുശക്തമായ ഭാരതത്തിനുവേണ്ടി മാറ്റത്തിന് വോട്ട് ചെയ്യണം. ഭാരതത്തിലെ ലക്ഷം ലക്ഷം കോടി കള്ളപ്പണം തിരികെ കൊണ്ടുവന്നാല്‍ പതിനഞ്ച്് കൊല്ലത്തേക്ക് ടാക്സിക്കൂലി ഇല്ലാതെ നമുക്ക് യാത്ര ചെയ്യാം.
വളണ്ടിയര്‍ ഫോര്‍ എ ബെറ്റര്‍ ഇന്ത്യാ പരിപാടിയില്‍ പത്ത് യുഎന്‍ ഏജന്‍സികളും ഒരുലക്ഷം ആളുകളും ഡല്‍ഹിയില്‍ അണിചേര്‍ന്നു. ഓരോ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകനും ദിവസത്തില്‍ ഒരുമണിക്കൂര്‍ വീതം ദേശപുനര്നിര്മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു. ഭാരതത്തെ മുഴുവന്‍ സംശുദ്ധമാക്കാന്‍ ഇവര്‍ക്ക് കഴിയും. ഭാരതത്തില്‍ ഉറുമ്പ് പോലും ആനയെ പേടിക്കുന്നില്ല, ശക്തനായ ഭരണാധികാരിയെ മാത്രമേ ലോകം ബഹുമാനിക്കുകയുള്ളൂ. വയനാടിന്റെ പകുതി ജനസംഖ്യയുള്ള മാലിദ്വീപ് പോലും ഭാരതത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരുമാറ്റത്തിന് വോട്ടവകാശം വിനിയോഗിക്കണം. വയനാട്ടുകാര്‍ നാല് കാര്യങ്ങളില്‍ പ്രതിജ്ഞയെടുക്കണം. ഒന്നാമതായി പ്രകൃതി സംരക്ഷണം, രണ്ടാമത് മദ്യത്തില്‍ നിന്നുള്ള മോചനം, മൂന്നാമത് ഹാപ്പിനസ് പരിപാടി നടപ്പാക്കണം, നാലാമത് പരിപാവനമായ വോട്ടവകാശം വിനിയോഗിക്കണം.
ഓണററി സെക്രട്ടറി ടി.എന്‍.ഗോപിനാഥനും മറ്റ് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: