കോട്ടയം: വിതുര പെണ്‍വാണിഭ കേസിന്റെ രണ്ടാം ഘട്ടത്തില്‍ വിചാരണ നേരിട്ട എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടു. പതിനഞ്ച് കേസുകളിലായി ഇരുപത് പ്രതികളെയാണ് കോട്ടയത്തെ പ്രത്യേക കോടതി വെറുതേ വിട്ടത്.
സംഭവം നടന്ന് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിചാരണയില്‍ പ്രതികളെ ഓര്‍ക്കുന്നില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മറ്റ് തെളിവുകളും ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ വെറുതേ വിട്ടത്. ആലുവ നഗരസഭ ചെയര്മാന് ജേക്കബ് മുത്തേടന്‍ ഉള്‍പ്പെടെ മൂന്നു പേരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
ഇനി ഏഴ് കേസുകള്‍ കൂടി എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിലെ ആറ് പ്രതികളും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: