ചിറ്റഗോങ്ങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കുമാര്‍ സംഗക്കാരയുടെ (160 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ശ്രീലങ്ക മാന്യമായ സ്കോറിലേക്ക് നീങ്ങുന്നു.
ആദ്യ ദിനം ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. 72 റണ്‍സ് നേടിയ മഹേല ജയവര്‍ധനെയും തിളങ്ങി. 19 ബൗണ്ടറികളും മൂന്നു സിക്സറുകളും സംഗക്കാര ഇതുവരെ കുറിച്ചിട്ടുണ്ട്. കരുതലോടെ കളിച്ച ജയവര്‍ധനെ ആറു ഫോറുകള്‍ നേടി. ദിമുത് കരുണരത്നെ (31), കൗശല്‍ സില്‍വ (11), ദിനേശ് ചന്ദിമല്‍ (27), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (5) എന്നിവര്‍ അധികം സംഭാവന നല്‍കിയില്ല. കളി അവസാനിപ്പിക്കുമ്പോള്‍ കിതുരുവാന് വിതനാ(0)ഗെയാണ് സംഗക്കാരയ്ക്ക് കൂട്ട്. ബംഗ്ലാദേശിനുവേണ്ടി ഷാക്കിബ് അല്‍ ഹസന് രണ്ട് ഇരകളെ കണ്ടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: