കൊച്ചി: തങ്ങളുടെ മുന്നിലെത്തുന്ന കേസുകള്‍ കേള്‍ക്കുക എന്നത് ജഡ്ജിമാരുടെ മൗലികമായ കടമയാണെന്നും തക്കതായ കാരണങ്ങളില്ലാതെ കേസില്‍നിന്ന് പിന്മാറുന്ന ന്യായാധിപന്മാര് രാജിവെച്ച് പുറത്തുപോകുകയോ അവരെ പുറത്താക്കുകയോ ചെയ്യണമെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പറഞ്ഞു. ഇത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കണമെന്നും നടപ്പാക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ലാവ്ലിന് കേസിലെ നാല് ജഡ്ജിമാരുടെ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടത്തില്‍ പറയുന്ന കാര്യങ്ങളൊഴികെ മറ്റൊരു കാരണവും ചൂണ്ടിക്കാട്ടി ഒരു കേസ് പരിഗണിക്കുമെന്നോ ഇല്ലെന്നോ പറയാന്‍ ഒരു ജഡ്ജിക്കും അധികാരമില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. ജഡ്ജിമാരുടെ ഇത്തരം നടപടികള്‍ തടയാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും കൃഷ്ണയ്യര്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: