ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതിയുടെ ഡിവിഷന് ബെഞ്ച് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചു. സുരക്ഷാപരമായ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍ ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ കോടതി ബയോമെട്രിക് സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ ജാഗ്രതയോടെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതാണെന്നും പരാമര്‍ശം നടത്തി. ജസ്റ്റിസ് ബി.എസ്. ചൗഹാന് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
ആധാര്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോടതി എതിര്‍ത്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് ആനുകൂല്യം നല്കുന്നതിനു അതു വിവേചനമുണ്ടാക്കരുതെന്നുമാണ് പറഞ്ഞത്. അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനും അറബിക്കല്യാണങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ആധാര്‍ നടപ്പാക്കുന്നത് നല്ലതാണ്. രാജ്യസുരക്ഷയ്ക്ക് ഒഴിവാക്കാനാവാത്തതാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ ആധാര്‍ എടുക്കണമോ എന്നതു സംബന്ധിച്ച് വ്യക്തികള്‍ക്ക് തീരുമാനമെടുക്കാനാവണമെന്നും കോടതി പറഞ്ഞു.
ആധാര്‍ കാര്‍ഡ് നടപ്പാക്കുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് ശ്യാം ദിവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: