കൊച്ചി: പിണറായി വിജയന് ഉള്‍പ്പെടെയുളള പ്രതികള്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ .കെ.ബാലകൃഷ്ണന് പിന്മാറി. തുടര്‍ന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ബഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. ലാവ്ലിന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന നാലാമത് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്. രാവിലെ ഹര്‍ജി പരിഗണനക്കെടുത്ത ഉടനെയാണ് ജസ്റ്റിസ് ബാലകൃഷ്ണന് താന്‍ പിന്മാറുകയാണെന്ന് അറിയിച്ചത്.
അഭിഭാഷകനായിരുന്നപ്പോള്‍ താന്‍ കോണ്‍ഗ്രസ് നേതാവായ അഡ്വ. സി.കെ ശ്രീധരന്റെ ജൂനിയര്‍ ആയിരുന്നുവെന്നും അതിനാല്‍ ഈ കേസ് പരിഗണിക്കുമ്പോള്‍ ആക്ഷേപത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കേസ് പിന്നീട് ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. എല്ലാകേസുകളും തനിക്ക് ഒരു പോലെയാണെന്നും ഈ കേസ് പരിഗണിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും ജസ്റ്റിസ് രാമകൃഷ്ണന് വ്യക്തമാക്കി.
ലാവ്ലിന് കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്.ജസ്റ്റിസുമാരായ കെ.ഹരിലാല്‍, തോമസ് പി ജോസഫ്, എം.എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരാണ് നേരത്തെ പിന്മാറിയത്. കേസില്‍ നിന്ന് തുടര്‍ച്ചയായി ജസ്റ്റിസുമാര്‍ പിന്‍വാങ്ങുന്നത് നിയമ വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ നിയമജ്ഞരെല്ലാം ഇതിനെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്.
ഇതിനിടെ ലാവ്ലിന് കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്തതിന് സിബിഐയെ കോടതി വിമര്‍ശിച്ചു. സിബിഐയുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ സിബിഐ വാദിക്കുന്നത് സര്‍ക്കാരിനു വേണ്ടിയാണെന്നും പ്രത്യേകം കക്ഷി ചേര്‍ക്കേണ്ട കാര്യമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസിഫ് അലി കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചേ തീരുമാനമെടുക്കാനാകൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: