തിരുവനന്തപുരം: വെള്ളക്കരവും സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധനാഫീസും കൂട്ടാന്‍ സംസ്ഥാന ധനസ്ഥിതി അവലോകനക്കമ്മറ്റിയുടെ ശുപാര്‍ശ.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളക്കരം ഉയര്‍ത്തണം. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ ലബോറട്ടറികളിലെയും പരിശോധന സര്‍ട്ടിഫിക്കറ്റുകളുടെ ഫീസ് നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ് കോളജ് ഉള്‍പ്പടെയുള്ള മേറ്റ്ല്ലാ പ്രൊഫഷണല്‍ കോളജുകളിലെയും ഫീസ് നിരക്ക് ഓരോ വര്‍ഷവും വര്‍ധിപ്പിക്കണം. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ട്യൂഷന് ഫീസ്, പരീക്ഷ മറ്റു ഇനങ്ങളിലെ ഫീസുകള്‍ കാലാകാലം വര്‍ധിപ്പിക്കണം. പുതിയ അധ്യാപകരെ സര്‍ക്കാര്‍ സ്വകാര്യ എയ്ഡഡ് സ്കൂളുകളില്‍ നിയമനം നല്കുന്നതിനു പകരം ലാഭകരമല്ലാത്ത സ്കൂളുകളിലെ അധ്യാപകരെ റിട്ടയര്‍മെന്റ് ഒഴിവുകളില്‍ പുനര്‍വിന്യാസം ചെയ്യണം. യുജിസി മാനദണ്ഡപ്രകാരം ഉയര്‍ന്ന തുക കൈപ്പറ്റുന്ന കോളജ് അധ്യാപകരെ സര്‍ക്കാര്‍ പോളി ടെക്നിക്കുകളില്‍ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നും ശുപാര്‍ശയിലുണ്ട്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെയും നിലവാരം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അധ്യാപനത്തിനും ഗവേഷണത്തിനും ആവശ്യമായ ലൈബ്രറി, ലബോറട്ടറി, ക്ലാസ്മുറികളുടെ ശോച്യാവസ്ഥ മാറ്റുവാനും മറ്റു പ്രോഗ്രാമുകള്‍ നടത്തുവാനോ ജീവനക്കാര്‍ക്ക് പെന്ഷന് നല്കുവാനോ സര്‍വ്വകലാശാലകള്‍ക്ക് കഴിയുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുന്നതിനും നിലവിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.
കാര്‍ഷിക സര്‍വ്വകലാശാലയുടെ ധനപ്രതിസന്ധി പരിഹരിക്കാന്‍ യുജിസി സ്കെയില്‍ ശമ്പളം കൈപ്പറ്റുന്ന അധ്യാപകരെ റിസര്‍ച്ച് സ്റ്റേഷനുകളുടെയും മറ്റു വിത്ത് ഉത്പാദന കേന്ദ്രങ്ങളുടെയും ചുമതലയില്‍ നിന്നും മാറ്റണം.
സംസ്കൃത സര്‍വ്വകലാശാലയിലെ ധനപ്രതിസന്ധി പരിഹരിക്കാനുള്ള ശുപാര്‍ശയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. കൂടാതെ പലപ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനു പകരം കരാര്‍ ജീവനക്കാരെ നിയമിക്കേണ്ടതാണ്. ഡിമാന്റില്ലാത്ത കോഴ്സുകള്‍ നിര്‍ത്തലാക്കുക, സംസ്കൃതം ഒഴികെയുള്ള മറ്റു കോഴ്സുകള്‍ കുറയ്ക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
സര്‍ക്കാരിന് വരുമാനം ലഭിക്കുന്നതിനായി സംസ്ഥാനത്തെ വനങ്ങളിലെ ഇടമരങ്ങള്‍ മുറിച്ചുവില്ക്കണം. തടിലേലത്തിന് ഓണ്‍ലൈന്‍ സമ്പ്രദായം വേണം. വനഭൂമിയുടെ പാട്ടത്തു ഉയര്‍ത്തണം ശുപാര്‍ശകളില്‍ പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: