കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ മാതൃവകുപ്പിലേക്ക് മാറാനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 ആണ് പുതിയ തീയതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ(എല്‍എസ്ജിഡി) ക്ലാര്‍ക്ക് അടക്കം 236 ജീവനക്കാര്‍ മാതൃവകുപ്പായ പൊതുമരാമത്ത്/ജലവിഭവം എന്നിവിടങ്ങളിലേക്ക് ഈമാസം മൂന്നോടെ മാറണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അത് തിരുത്തിയാണ് അന്നേ ദിവസം തന്നെ പുതിയ ഉത്തരവ്(ജിഒ (ആര്‍ടി) നമ്പര്‍ 317/2014/എല്‍എസ്ജിഡി തിയ്യതി 03-02-2014) പുറത്തിറക്കിയത്.
ജീവനക്കാരുടെ വകുപ്പ് മാറ്റം സംസ്ഥാനത്തെ വാര്‍ഷിക വികസന പദ്ധതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇത്രയും ജീവനക്കാരെ അനവസരത്തില്‍ മാറ്റുന്നത് സംസ്ഥാനത്തെ പദ്ധതി നിര്‍വ്വഹണത്തെ അവതാളത്തിലാക്കുമെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദീര്‍ഘവീക്ഷണമില്ലാതെയുള്ള ഈ ഉത്തരവ് സര്‍ക്കാറിന് തിരുത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എം.കെ. രമേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: