ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി ദല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
രാജ്യത്തെ അഴിമതിക്കാരേക്കാള്‍ വലിയ ഭീഷണിയാണ് അരവിന്ദ് കേജരിവാളെന്ന് ബിന്നി ആരോപിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്.ഗവര്‍ണറെ ഇന്ന് തന്നെ അറിയിക്കുമെന്നും ബിന്നി വ്യക്തമാക്കി.
നിരവധി സന്ദര്‍ഭങ്ങളില്‍ കേജ്രിവാള് കളളങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന പ്രസ്താവനയുമായിട്ടാണ് ബിന്നി രംഗത്ത് വന്നിരിക്കുന്നത്. നിരന്തരമായി കള്ളങ്ങള്‍ പറയുന്നതു കൊണ്ട് തന്നെ കേജ്രിവാളിന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അധികാരമില്ലെന്നാണ് ബിന്നി തുറന്നടിച്ചത്.
തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ ഭഗവാന് ദാസ് റോഡില്‍ 9000 ചതു.കി അധികമുള്ള രണ്ട് ഔദ്യോഗിക ബംഗ്ലാവുകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കേജ്രിവാള് കത്ത് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് കേജ്രിവാള് ഈ ആവശ്യം ഉന്നയിച്ചത്.
ഗവര്‍ണര്‍ ഇത് അന്ന് തന്നെ അംഗീകരിക്കുകയും ചെയ്തു. അതേസമയം അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കേജ്രിവാളിന്റെ പക്ഷം. എന്നാല്‍ കേജ്രിവാളിന്റെ ഈ ആവശ്യത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് കൊണ്ടാണ് അദ്ദേഹം ബംഗ്ലാവുകളിലേക്ക് പോകാതിരുന്നതെന്ന് ബിന്നി വ്യക്തമാക്കി.
ലോക്പാല്‍ ബില്‍ പ്രശ്നത്തില്‍ എഎപി സര്‍ക്കാരിന്റെ നിലപാടിനെതിരേയും ബിന്നി ആരോപണങ്ങള്‍ ഉന്നയിച്ചു. ബില്ല് പാസാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മറിച്ച് ഇവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബിന്നി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: