ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനും ട്വന്റി ട്വന്റി ലോക കപ്പിനുമുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് കെവിന് പീറ്റേഴ്സനെ ഒഴിവാക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ മികച്ച താരം പിറ്റേഴ്സന്റെ രാജ്യാന്തര ക്രിക്കറ്റിലുള്ള കരിയര്‍ അവസാനിക്കുകയാണെന്നാണ് വിലയിരുത്തുന്നത്.
ടീമിന്റെ പരിശീലകനായിരുന്ന ആന്‍ഡി ഫ്ളവര്‍, ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയാണ് പുറത്താകലിനു പിന്നിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ദേശീയ ടീമില്‍ നിന്നു പുറത്തായതോടെ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും പീറ്റേഴ്സന് കളിക്കാനാകും. പീറ്റേഴ്സന് മികച്ച താരമാണെങ്കിലും ഇംഗ്ലണ്ട് ടീമിന്റെ ഭാവിയാണ് വലുതെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ പോള്‍ ഡൗണ്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
104ടെസ്റ്റുകളും, 136 ഏകദിനങ്ങളും , 37 ട്വന്റി ട്വന്റി മത്സരങ്ങളുമാണ് ഇംഗ്ലണ്ടിനു വേണ്ടി പീറ്റേഴ്സന് കളിച്ചിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: