തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടുന്ന തീരുമാനം വൈകും. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചകൂടി സമയം വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആര്‍എംപി നേതാക്കള്‍ക്കു മുന്നില്‍ വച്ചു. പോലീസ് ഡിജിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇതില്‍ സംശയമുയര്‍ന്നിട്ടുണ്ട്.
കേസിലെ സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് നിയമോപദേശം. ഗൂഢാലോചനക്കേസില്‍ പോലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നതാണ് സിബിഐ അന്വേഷണത്തിന് പ്രധാന തടസ്സം. കേസില്‍ പുതിയ അന്വേഷണ സംഘത്തിനു പ്രാഥമിക അന്വേഷണമെങ്കിലും നടത്താനുള്ള സാഹചര്യം നല്‍കണമെന്നാണ് പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുള്ളത്. കേസ് കൈമാറുന്നതതിനുള്ള നടപടിക്രമങ്ങള്‍ പഴുതടച്ചു വേണമെന്നും ഡിജിപി സര്‍ക്കാരിനോട് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും നേരത്തെയുണ്ടായില്ലെന്നതാണ് സര്‍ക്കാര്‍ നടപടി സംശയത്തിലാക്കുന്നത്. സിബിഐ അന്വേഷണം ആകാമെന്ന നിലപാടിലുണ്ടായിരുന്ന സര്‍ക്കാര്‍ ഇന്നാണ് അഭിപ്രായം മാറ്റിയത്. കേരളാ പോലീസ് അന്വേഷിക്കട്ടെ എന്നു പറയുന്നവര്‍ക്ക് മേറ്റ്ന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്.
ആദ്യം മുതല്‍ തന്നെ ഈ കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തു കളിച്ചെന്ന ആരോപണമുണ്ട്. ഉന്നതരെ രക്ഷപ്പെടുത്തുന്നതിനായായിരുന്നു അത്. സിബിഐ അന്വേഷണക്കാര്യത്തിലും സര്‍ക്കാര്‍ നടപടി ഉന്നതരെ രക്ഷിക്കുന്നതിനായാണോ എന്ന സംശയമാണ് ഉയരുന്നത്. പുതിയ കേസിന് ആധാരമായ കെ.കെ. രമയുടെ പരാതിയില്‍ പിണറായി വിജയന് ഉള്‍പ്പെടെ മൂന്ന് സിപിഎം ഉന്നതരാണുള്ളത്. സിബിഐക്ക് കൈമാറാന്‍ പാകത്തിന് കോഴിക്കോട് എടച്ചേരി പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിണറായി ഉള്‍പ്പടെയുള്ള ഉന്നതര്‍ക്കായി വീണ്ടും സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന സംശയമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: