ചെറുകോല്‍പ്പുഴ: ഭാരത മൂല്യങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തിലുള്ള വയാണെന്ന് ദേശമംഗലം ഓങ്കാരാശ്രമം സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ 102-മത് ഹിന്ദുമത പരിഷത്ത് നാലാംദിവസമായ ഇന്നലെ രാവിലെ ഭാഗവതത്തിലെ അനശ്വരമൂല്യങ്ങള്‍ എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഭഗവദ്ഗീതയുള്പ്പെടെയുള്ള എല്ലാ ഹൈന്ദവഗ്രന്ഥങ്ങളും മനുഷ്യജീവിതത്തിന് മികവ് നല്കാന് കഴിയുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. മഹത്തരമായ ഭാരത സംസ്കൃതികള്‍ മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനസ് ശുദ്ധമാക്കിയാല്‍ ഈശ്വരനെ നമ്മുടെ ഉള്ളില്‍ തന്നെ കാണാമെന്ന് തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമം സ്വാമി സദ്ഭവാനന്ദ പറഞ്ഞു. ഹിന്ദുമത പരിഷത്തിന്റെ നാലാംദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈശ്വര സാക്ഷാത്കാരം മനുഷ്യന് എന്തും നേടാന്‍ കഴിയും. ഏകാഗ്രത കൂടുംതോറും കര്‍മ്മഫലം വര്‍ദ്ധിക്കുമെന്നും സ്വാമി പറഞ്ഞു. ഈശ്വര സാക്ഷാത്കാരം നേടിയവര്‍ക്ക് നക്ഷത്രങ്ങളെ അമ്മാനമാടാന്‍ കഴിയുമെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞത് സ്വാമി ഉദ്ധരിച്ചു. ജാഗ്രത കൂടുന്തോറും കര്‍മ്മഫലം വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്ലുവിളികളെ അതിജീവിക്കുന്നതിന് സനാതന ധര്മ്മത്തിന് കഴിഞ്ഞു എന്ന് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു രാജഗോപാല്‍.
വിദ്യാലയങ്ങളിലും ഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ച അറിവിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തപസ്സിലൂടെ പഠിക്കുവാന്‍ കഴിയും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി വിഭാവനം ചെയ്ത ഭരണം രാമരാജ്യമായിരുന്നു. പ്രജകളുടെ ഇഷ്ടത്തിന് ഭരണം നടത്തിയ രാമനെയാണ് രാജാവായി ഗാന്ധിജി മനസില്‍ കണ്ടത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ പാടില്ലെന്നും ഈശ്വര നിന്ദയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: