കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. യാത്രക്കാരന് കരാര്‍ തൊഴിലാളിക്ക് കൈമാറിയ 2.8 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി.
ഇവയക്ക് ഏകദേശം 84 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റംസ് പ്രവന്റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ അല്‍ത്താഫ് എന്നയാളാണ് വിമാനത്താവളത്തിലെ കോണ്ട്രാക്റ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മനോജിന് സ്വര്‍ണം കൈമാറിയത്.
തുടര്‍ന്ന് പുറത്തിറങ്ങി കാത്തു നില്‍ക്കുകയായിരുന്ന അല്‍ത്താഫിനും സുഹൃത്തിനും സ്വര്‍ണം നല്കാന് പോകുമ്പോഴാണ് മനോജ് പിടിയിലായത്.
പുറത്തു കാത്തു നില്‍ക്കുകയായിരുന്ന അല്‍ത്താഫിനെയും സുഹൃത്തിനെയും ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: