തിരുവനന്തപുരം: ആര് എംപി നേതാവ് ടി പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സാവകാശം തേടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സിബിഐ അന്വേഷണം സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് ശേഷമേ തീരുമാനമെടുക്കൂവെന്നും ചെന്നിത്തല വ്യക്തമാക്കി.സര്‍ക്കാരിനെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായെടുത്തു.
അതിനാലാണ് പരാതി പോലീസിന് കൈമാറിയത്. അതുകൊണ്ട് രമ സമരം നിര്‍ത്തണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.രമ സമരം അവസാനിപ്പിച്ച് കേസന്വേഷണവുമായി സഹകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം സംബന്ധിച്ച സാങ്കേതിക തടസ്സം നീക്കാന്‍ സര്‍ക്കാര്‍ ആര്‍എംപിയോട് രണ്ടാഴ്ചത്തെ സാവകാശം തേടിയതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സാവകാശം ചോദിച്ചിട്ടില്ലെന്നാണ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയത്.അതേസമയം ടിപി വധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം രമ നാലാം ദിവസവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: